BREAKING NEWS


Business

ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു
Business

ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നെങ്കിലും പ്രതിസന്ധി താത്കാലികം മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആശയ വിനിമയം തുടരുന്നു എന്നാണ് വിശദീകരണം. യുഎസിലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഈ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. സമാനമായ സുചനയാണ് യുഎസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇന്ത്യ-യുഎസ് ബന്ധം നിലവില്‍ ഏറെ സങ്കീര്‍ണ്ണമാണെങ്കിലും, അവസാനം, ഞങ്ങള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മില്‍ അതിവിപുലമായ ബന്ധമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നര...
താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും
Business

താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും

  കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക. ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ...
Business

ചരിത്ര നേട്ടം സ്വന്തമാക്കി അദാനി പോർട്സും വിഴിഞ്ഞവും; 9 മാസത്തിനകം വിഴിഞ്ഞം കൈകാര്യം ചെയ്തത് ഒരു മില്യൻ കണ്ടെയ്നറുകൾ.

    അദാനി ഗ്രൂപ്പിനു കീഴിലെ അദാനി പോർട്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 9-ാം മാസംതന്നെ കുറിച്ചത് ചരിത്രനേട്ടം. പ്രവർത്തനം ആരംഭിച്ച് ആദ്യ ഒരുവർഷത്തിനകം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ‌, 9 മാസത്തിനകം തന്നെ വിഴിഞ്ഞം കൈകാര്യം ചെയ്തത് 10 ലക്ഷത്തിലധികം (ഒരു മില്യൻ) കണ്ടെയ്നറുകൾ. ഇത് അഭിമാന നിമിഷമാണെന്ന്, തുറമുഖത്ത് സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും റെയിൽ കണക്ടിവിറ്റിയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2024 ഡിസംബർ 3ന് ആയിരുന്നു വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങിയത്. ഇതിനകം 26 വമ്പൻ കപ്പലുകൾ ഉൾപ്പെടെ 460ലേറെ വെസ്സലുകൾ ...
Business

മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം, ശസ്ത്രക്രിയ വിജയകരം

  റ്റൊരു ജീവിയുടെ ശ്വാസകോശം നമ്മുടെയുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കും. അത്തരം ചിന്തകളുടെ സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും ഉണ്ട്. മസ്തിഷ്‌കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. ഒന്‍പതുദിവസം ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെന്ന വിവരവും ശാസ്ത്രലോകം പുറത്തുവിട്ടു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച 39കാരന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്. മറ്റൊരു ജീവിവര്‍ഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവെക്കുന്നതിനെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. അവയവക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്ചര്‍ മെഡിസിന്‍ ജേണലിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്....
കാത്തിരിപ്പിന് വിരാമം ; ആദ്യ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി സുസുക്കി
Business

കാത്തിരിപ്പിന് വിരാമം ; ആദ്യ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി സുസുക്കി

ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാർ പുറത്തിറങ്ങി. ഇലക്ട്രിക് എസ്യുവിയായ ഇ-വിത്താരയാണ് ഗുജറാത്തിലെ ഹൻസൽപുരിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചത്. ഇവിടെ നിർമിച്ച ആദ്യ ഇ-വിത്താര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത് പുറത്തിറക്കി. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ എന്നിവർ സന്നിഹിതരായിരുന്നു. ഹൻസൽപുർ പ്ലാന്റിൽ നിർമിക്കുന്ന ഇ-വിത്താര ലോകത്തെ നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മോദി പുറത്തിറക്കിയ ആദ്യ ഇ-വിത്താര യുകെയിലേക്കാണ് അയക്കുക. കഴിഞ്ഞവർഷം യൂറോപ്പിലാണ് ഇ-വിത്താര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ വർഷം നടന്ന ഭാരത് മോട്ടോർ എക്സ്പോയിലും ഈ ഇ-എസ്യുവി പ്രത്യക്ഷപ്പെട്ടിരുന്നു. ഇ-വിത്താര സെപ്റ്റംബർ മൂന്ന...
മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ
Business

മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ

കാലത്തിന്റെ ഒഴുക്കിൽ ചിലർ നമ്മെ വിട്ടുപോയാലും അവരുടെ സാന്നിധ്യം എന്നും അനശ്വരമായി നിലനിൽക്കും. മലയാളസംഗീതലോകത്ത് അങ്ങനെ നിലനിൽക്കുന്ന ഒരു പേര് – കണ്ണുനീർ പോലെ ഒഴുകുകയും, ചിരി പോലെ വിരിയുകയും ചെയ്യുന്നൊരു അത്ഭുത സംഗീതം വിശേഷണങ്ങൾ ഇനിയും നീണ്ടു പോകാവുന്ന, നിരവധി മധുര ഗാനങ്ങൾ നമുക്ക്  സമ്മാനിച്ച മഹാൻ.  "ജോൺസൺ മാഷ്". മലയാള ചലച്ചിത്ര സംഗീതത്തിന്റെ മാധുര്യം ലോകത്താകമാനം എത്തിച്ച ആ അതുല്യ പ്രതിഭ ഓർമ്മയായിട്ട്  14 വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ‘മെലഡിയുടെ രാജാവ്’ എന്നറിയപ്പെടുന്ന ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾ ഇന്നും മലയാളികൾക്ക് അമൃതസമമാണ്. 1953 മാർച്ച് 26-ന് തൃശൂരിലെ നെട്ടിശ്ശേരിയിൽ ജനം. 1978 ൽ പുറത്തിറങ്ങിയ ആരവമാണ് തുടക്ക ചിത്രം. 1981ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിൽ സംഗീത സംവിധായകന്റെ കുപ്പായം അണിഞ്ഞു. അങ്ങനെ80കളിലും 90കളിലും മലയാളികളുടെ മനസ്സിൽ നിറഞ്ഞിരുന്ന പ്രണയഗാനങ്ങൾക്കും,...
Business
ലണ്ടന്‍: പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീന്‍ ആക്ഷന്റെ' നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് 'പലസ്തീൻ ആക്ഷന്' ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷന് ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച വലിയ പ്രതിഷേധം അരങ്ങേറിയത്. കറുത്തവസ്ത്രവു...
ബിസിനസ് ലോകത്ത് അഭിമാന നേട്ടവുമായി ശേലേഷ് ജെജുരികർ; പി&ജിയുടെ അടുത്ത സിഇഒ
Business

ബിസിനസ് ലോകത്ത് അഭിമാന നേട്ടവുമായി ശേലേഷ് ജെജുരികർ; പി&ജിയുടെ അടുത്ത സിഇഒ

മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ് ജെജുരികർ അടുത്ത വർഷം ജനുവരിയോടെ പി ആൻ്റ് ജി കമ്പനിയുടെ സിഇഒയായി ചുമതലയേൽക്കും. നിലവിലെ സിഇഒ ജോൺ മോളർ സ്ഥാനം ഒഴിയുന്നതോടെ ആഗോള ഭീമൻ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യാക്കാരുടെ നിരയിലേക്ക് ശൈലേഷും എത്തുക. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിപണിയിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് അമേരിക്ക ആസ്ഥാനമായ പ്രോക്ടർ ആൻ്റ് ഗാംബിൾ എന്ന പി & ജി. ജോൺ മോളർ ജനുവരിയിൽ കമ്പനിയുടെ എക്സിക്യുട്ടീവ് ചെയർമാനായി സ്ഥാനമേൽക്കുമെന്ന് കമ്പനി അറിയിച്ചു. മുൻനിശ്ചയിച്ച പ്രകാരമുള്ള നേതൃമാറ്റത്തിലേക്കാണ് കമ്പനി നീങ്ങുന്നത്. കമ്പനിയുടെ സിഒഒ ആയി പ്രവർത്തിക്കുന്ന ശൈലേഷിന് ഇപ്പോൾ 58 വയസാണ് പ്രായം. മുംബൈയിൽ ജനിച്ചുവളർന്ന അദ്ദേഹം ഐഐഎം ലക്‌നൗവിൽ നിന്ന് എംബിഎ പാസായ അദ്ദേഹം ജനുവരി ഒന്നിന് കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കും. 1989 ലാണ് ജെജുരികർ കമ്പനിയിൽ അസിസ്റ്റൻ്റ് ബ്രാൻ്റ് മാനേജറായി ജോലിക്ക് ചേർന്ന...
Business

ന്യുയോർക്കിൽ വെടിവെയ്പ്‌; ഒരാൾ കൊല്ലപ്പെട്ടു

ന്യുയോർക്ക്‌ നഗരത്തിൽ വെടിവെയ്പ്‌. പൊലീസ്‌ ഓഫീസർ കൊല്ലപ്പെട്ടു. ആറ് പേർക്ക്‌ വെടിയേറ്റു. അക്രമി ജീവനൊടുക്കി. മിഡ്‌ടൗൺ മാൻഹട്ടനിൽ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസിൽ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതർ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതൽ‌ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. Tag: Shooting in New York; One person was killed...
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കടുപ്പം: ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുള്ള 11,000-ത്തിലധികം യൂട്യൂബ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
World, Business, Latest news, Social Media, Technology, Top News

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കടുപ്പം: ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുള്ള 11,000-ത്തിലധികം യൂട്യൂബ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ചൈന, റഷ്യ, മറ്റ് ചില രാജ്യങ്ങളുമായി ബന്ധമുള്ള സർക്കാർ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന 11,000-ത്തിലധികം യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 7,700 ചാനലുകൾ ചൈനയെ സംബന്ധിച്ചവയായിരുന്നു. യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇവയിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പ്രചാരണങ്ങൾ എന്ന നിലയിലാണ് ഗൂഗിൾ ചാനലുകൾ നീക്കം ചെയ്തത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പാണ് (TAG) ഈ നീക്കങ്ങൾക്ക് പിന്നിൽ. ഇന്റർനെറ്റ് വഴി വ്യാജ പ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നീക്കം ചെയ്ത അക്കൗണ്ടുകൾ പ്രധാനമായും ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രവർത്തിച്ചിരുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ അനുകൂലിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഇവയുടെ പ്രധാന...