BREAKING NEWS


National

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം പൈലറ്റുമാരുടെ എൻഞ്ചിൽ നിയന്ത്രണത്തെ സംബന്ധിച്ച്
Latest news, National, News, Top News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം പൈലറ്റുമാരുടെ എൻഞ്ചിൽ നിയന്ത്രണത്തെ സംബന്ധിച്ച്

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് ബോയിംഗ് 787 ഡ്രീംലൈനറിലെ സാങ്കേതിക തകരാറുകൾക്ക് പകരം പൈലറ്റുമാരുടെ തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈലറ്റുമാർ അപകടസമയത്ത് വിമാനം നിയന്ത്രിച്ച രീതി, അവരുടെ പരിശീലനം, മാനസിക-ശാരീരികാവസ്ഥ എന്നിവയെ വിശദമായി വിലയിരുത്തുകയാണ് അന്വേഷണ സംഘങ്ങൾ. കോക്ക്പിറ്റിൽ പൈലറ്റുമാരുടെ ആശയവിനിമയവും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിൽ പ്രകാശത്തിൽ വന്നത്, വിമാനം പറന്നുയരുമ്പോഴേ രണ്ടു എഞ്ചിനുകളിലേക്കുമുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകൾ "ഓഫ്" നിലയിലായിരുന്നുവെന്നാണ്. ഇത് വൈദ്യുതി നഷ്ടപ്പെടുകയും, അതിനെ തുടർന്ന് വിമാനത്തിൽ റാം എയർ ടർബൈൻ (RAT) എന്ന അടിയന്തര ബാക്ക്-അപ്പ് സംവിധാനത്തിന്റെ വിന്യാസം ആരംഭി...
പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് വീണ്ടും ശശിതരൂർ; ‘മോദി വ്യക്തിപ്രഭാവമുള്ള നേതാവ്’
Kerala News, Latest news, National, Top News

പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് വീണ്ടും ശശിതരൂർ; ‘മോദി വ്യക്തിപ്രഭാവമുള്ള നേതാവ്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. എന്നാല്‍ മ...
മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം
India, Latest news, National, Politics, Top News

മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം. പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ്‌ റൗട്ട് ചോദിച്ചു. ’75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം. ഈ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക...
മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ
National, Latest news, News, Top News

മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിച്ച അധ്യാപകർ, ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ശുചിമുറിയിലെ രക്തക്കറയുടെ ചിത്രം പ്രൊജക്ടറിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കുട്ടികളെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയയും ചെയ്തു. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനാണ് ഈ നടപടി എടുത്തതെന്നാണ...
ഡൽഹിയിൽ ശക്തമായ ഭൂചലനം : 4.4 തീവ്രത രേഖപ്പെടുത്തി
India, Latest news, National, Top News

ഡൽഹിയിൽ ശക്തമായ ഭൂചലനം : 4.4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, ഒരു മിനിറ്റ് നീണ്ടുനിന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, രാവിലെ 9.04 ന് ഹരിയാനയിലെ ഝജ്ജാറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ സോണിപത്ത്, റോഹ്തക്, ഹിസാർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി-എൻസിആറിൽ ബുധനാഴ്ചയുണ്ടായ മഴയെത്തുടർന്ന് വെള്ളം കെട്ടിനിൽക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഡൽഹി-എൻസിആറിൽ ദിവസങ്ങളോളം നീണ്ടുനിന്ന കൊടുങ്കാറ്റിനും ഈർപ്പത്തിനും ശേഷമാണ് മഴ പെയ്തത്. ഭൂകമ്പത്തിന് മുമ്പ് എന്തുചെയ്യണം, ആ സമയത്തും ശേഷവും എന്തുചെയ്യണം...
ഹരിയാനയിൽ ഭൂചലനം; ഡൽഹിയടക്കം ഭൂചലനം അനുഭവപ്പെട്ടു, നാശനഷ്ടമില്ല
Top News, Latest news, National

ഹരിയാനയിൽ ഭൂചലനം; ഡൽഹിയടക്കം ഭൂചലനം അനുഭവപ്പെട്ടു, നാശനഷ്ടമില്ല

റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9.04ഓടെ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്തക്ക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല നഗരങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങിയതായി അറിയപ്പെടുന്നു. ഭൂചലനത്തെ തുടർന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. എവിടെയും വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല. Tag: Earthquake in Haryana; tremors felt in Delhi, no damage reported...
ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും
Kerala News, Latest news, National, News, Top News

ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകക്കേസിലെ പ്രധാനപ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വിശദമായ ചോദ്യംചെയ്യലിന് തുടക്കം കുറിക്കുമെന്നും, ബത്തേരിയിലേക്കും നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും, നൗഷാദിനൊപ്പം ഇരുത്തി സംയുക്തമായി ചോദ്യംചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് നൗഷാദിനെ കുടുക്കാനുള്ള നീക്കം. ഹേമചന്ദ്രനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടുപ്രതികളോട് നടത്തിയ സംഭാഷണങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എങ്കിലും ഹേമചന്ദ്രനെ താനൊരിക്കലും കൊലപ്പെടുത്തിയിട്ടില്ലെന്നാണ് നൗഷാദിന്റെ നിലപാട്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും, അതിനുശേഷം സുഹ...
ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ
India, Kerala News, National, News, Top News

ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ

കേരളത്തിലെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. പത്ത് ഉപാധ്യക്ഷന്മാരടക്കം ഏകദേശം 25 പേരാണ് പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ളത്. പാർട്ടിയിൽ ശ്രദ്ധേയമായ പുനഃസംഘടനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറൽ സെക്രട്ടറിമാരായി എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരെ പരിഗണിച്ചേക്കും. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം.ടി. രമേശ് തുടരുമെന്നാണുള്ള സൂചന. ശോഭ സുരേന്ദ്രൻ ഉപാധ്യക്ഷ സ്ഥാനത്തിൽ നിന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. നിലവിൽ സ്ഥാനമുണ്ട് എന്ന പേരിൽ പി. സുധീറിനെയും സി. കൃഷ്ണകുമാറിനെയും മാറ്റി പുതിയ നേതാക്കളെ സ്ഥാനങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. സംഘടനാ ചുമതലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർക്ക് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുഴുവൻ സ്വാതന്ത്ര്യമാണുള്ളത്. സംഘടനാ കാര്യങ്ങളിൽ തനിക്ക് വിശ്വാസമുള്ള നേതാക്കളെ മു...
നിമിഷപ്രിയയെ രക്ഷിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി കെ. രാധാകൃഷ്ണൻ എം.പി
News, Kerala News, Latest news, National, Top News

നിമിഷപ്രിയയെ രക്ഷിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി കെ. രാധാകൃഷ്ണൻ എം.പി

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. കേസ് അതീവ സങ്കീർണ്ണവും ദാരുണവുമായ പശ്ചാത്തലത്തിൽ ആണെന്നതും, വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നതിൽ നിന്ന് തിരികെവരാൻ സമയപരിധി വളരെ കുറവാണെന്നതും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ ഇപ്പോൾ യെമനിലെ ജയിലിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് വധശിക്ഷ 2025 ജൂലൈ 16ന് നടപ്പിലാക്കുമെന്ന് യെമൻ അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഒപ്പുവെച്ചത്. നിമിഷപ്രിയ നിയമപരമായി ശിക്ഷാർഹയായ കൃത്യം ചെയ്തതായി കാണുന്നുവെങ്കിലും, അതിനു പിന്നിൽ വ്യക്തിപരമായ ദാരുണമായ മാനസിക ആഘാതങ്ങളും പീഡനങ്ങള...
യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും
India, Latest news, National, Top News, World

യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും

കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഈ അടുത്ത് 16 വയസ്സിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ മുതിർന്നവർ ആ ലൈവ്സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന പുതിയ നയം ഈ മാസം 22 മുതൽ കൊണ്ടുവരുന്നതിനു പിന്നാലെം വീണ്ടും പോളിസികളിൽ മാറ്റം വരുത്തിയിരിക്കുകയാണ് യുട്യൂബ്. മോണിട്ടെെസേഷൻ പോളിസിയിലാണ് മാറ്റം കൊണ്ടു വരുന്നത്. ഒരേ വിഡിയോ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ തടയുന്നതിന്റെ ഭാ​ഗമായി ഇനി മുതൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും. ഇതോടെ യൂട്യൂബില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടിവരും. ജൂലൈ 15 മുതലാണ് പുതിയ പോളിസി നിലവില്‍ വരുന്നത്. യൂട്യൂബ് മോണിറ്റൈസേഷൻ അംഗീകരിക്കാൻ വേണ്ടി ഒരു ചാനലിന് കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബർമാരെങ്കിലും ആവശ്യമാണ്. മാത്രവുമല്ല തെ...