BREAKING NEWS


തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു; മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

By Nagaram Network
download 33

 

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി ഉയർന്നു. നാല്‍പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നു.

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകടത്തിന്റെ കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ തൃശൂർ ആർഡിഒയ്ക്ക് ചുമതല നൽകി. ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. തുടർന്ന് തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപ പ്രദേശങ്ങളിലെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവർക്കായി തൃശൂർ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലൻസുകളും മറ്റ് അടിയന്തര സംവിധാനങ്ങളും സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *