‘സ്നേഹം ലഭിക്കാത്തതിനാലാണ് കൂടുതൽ ബന്ധങ്ങളിലേക്ക് പോയത്’- വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ

തിരുവനന്തപുരം: സ്നേഹം ലഭിക്കാത്തതിനാലാണ് താൻ കൂടുതൽ വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞു. ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പോലീസ് പിടിയിലാകുന്നത്. അട്ടകുളങ്ങര വനിത ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രേഷ്മ. 10 പേരെ രേഷ്മ വിവാഹം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. വിവാഹം ശേഷം ഒരാഴ്ച്ച കഴിഞ്ഞ് മുങ്ങുന്നതാണ് രീതി. പിടിയിലാകുമ്പോൾ നെടുമങ്ങാട് പഞ്ചായത്ത് അംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹ വാഗ്ദാനം നൽകിയിരുന്നു.
നെടുമങ്ങാട് സമീപത്തെ പഞ്ചായത്തംഗം വിവാഹത്തിന് തയ്യാറെടുക്കവേ രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയയോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളുമായുള്ള വിവാഹത്തിന്റെ രേഖകൾ ലഭിക്കുന്നത്. തുടർന്ന് ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.