ന്യൂജൻ ചിത്രപ്പണി ഇറ്റലിയിൽ പയറ്റിയതാ പക്ഷെ പണി പാളി; പുരാതന കെട്ടിടത്തിൽ പേരുകള്‍ കൊത്തിയ യുവാവ് പിടിയിൽ

ഇന്ത്യൻ സഞ്ചാരികൾ വിനോദയാത്രയ്ക്ക് എവിടെപ്പോയാലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ കെട്ടിടങ്ങളുടെ ചുമരുകളിൽ ആലേഖനം ചെയ്യുന്ന പതിവുണ്ട്. പുരാതന ആളുകൾ ചിത്രപ്പണികൾ ഓർമ്മിപ്പിക്കും വിധം ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതുപോലെ ആളുകൾ പേരുകൾ എഴുതുന്നു. ഇത്തരം പണികൾ ചെയ്യരുതെന്ന് പറഞ്ഞാൽ പോലും അത് കാര്യമാക്കാതെ എഴുതുന്ന ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. അതിപ്പോൾ ബസിൽ സീറ്റിന്റെ സൈഡിലായാലും അങ്ങനെ തന്നെ. എന്നാൽ അങ്ങ് ഇറ്റലിയിൽ ഇങ്ങനെ പേരുകൾ എഴുതിവച്ചാൽ പണി അപ്പോൾ തന്നെ കിട്ടും. അത്തരം ഒരു സംഭവമാണ് അടുത്തിടെ ഉണ്ടായത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പുള്ള നാഗരികതയെ കുറിച്ചറിയാന്‍ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന പുരാതന റോമന്‍ നഗരമാണ് ഇറ്റലിയിലെ പോംപെയ്. 79 എ.ഡിയില്‍ വെസൂവിയസ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് നഗരം പൂര്‍ണമായി ഇല്ലാതായെങ്കിലും രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി നിര്‍മിതികള്‍ ഇപ്പോഴും പോംപെയിലുണ്ട്. കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ പുരാതന നിര്‍മിതി കളിലൊന്ന് കേടുവരുത്തിയതിന് ഒരു സഞ്ചാരിയെ പോലീസ് പിടികൂടിയത്.
രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പോംപെയിലെ ഒരു വീടിന്റെ ചുവരില്‍ തന്റെയും രണ്ട് മക്കളുടെയും പേരെഴുതി വച്ചതിനാണ് ഈ സഞ്ചാരി പിടിയിലായത്. യു.കെ സ്വദേശിയായ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുരാതന നിര്‍മ്മിതിയുടെ ചുവരില്‍ കല്ല് കൊണ്ട് ഉരച്ചാണ് ഇയാള്‍ പേരിന്റെ ഇനീഷ്യലുകളും തിയ്യതിയും എഴുതിയത്. ഇതോടെ ഈ ചുവരിന് കേടുപാടുകള്‍ സംഭവിക്കുകയും വികൃതമാവുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. തങ്ങള്‍ ഈ സ്മാരകം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഇനീഷ്യലുകളും തിയ്യതിയും എഴുതിയതെന്നാണ് ഇയാളുടെ വിശദീകരണം. കഴിഞ്ഞ ജൂണിലും സമാനമായ സംഭവത്തില്‍ ഒരു കസാഖ്‌സ്താന്‍ സ്വദേശിയെയും ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇറ്റലിയിലെ നിയമപ്രകാരം ഇത് 20,000 മുതല്‍ 60,000 യൂറോ പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.