Tags :trivandrum

kerala

പൈപ്പ് തുറന്നാൽ വെള്ളമില്ല, പകരം കാറ്റ് മാത്രം; ഇനിയും കാറ്റാണെങ്കിൽ പ്രതിഷേധം കൊടുംകാറ്റാകുമെന്ന്

തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ നൂറുകണക്കിന് കുടുംബത്തിന് കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകൾ കഴിഞ്ഞു. സ്മാർട്ട് സിറ്റി റോഡിലെ പൈപ്പ് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. പുതിയ പൈപ്പ് ലൈൻ വഴി ജലവിതരണം പുനസ്ഥാപിക്കാനുള്ള നിർമാണം വൈകിയതോടെ ജനങ്ങൾ വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. പ്രായമായവരും കുട്ടികളും ഒക്കെയായി 2500 ഓളം കുടുംബങ്ങൾ താമസിക്കുന്ന മേഖല. വെള്ളിയമ്പലം ആൽത്തറ ജംഗ്ഷൻ മുതൽ മേട്ടുകട വരെ വീടുകളില്‍ ഒരുതുള്ളിവെള്ളം കിട്ടുന്നില്ല. കുടിക്കാൻ വെള്ളമില്ല, പൈപ്പ് തുറന്നാൽ വെള്ളത്തിന് പകരം കാറ്റ് മാത്രം. മൂന്ന് […]Read More

kerala

അമ്മയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം ദഹിപ്പിക്കാതെ മക്കൾ; 2 വർഷത്തിന് ശേഷം റീപോസ്റ്റുമോർട്ടം

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് പരിശോധന തുടങ്ങി. വെഞ്ഞാറമൂട് സ്വദേശി പ്രസന്നയുടെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യപ്രകാരമായിരുന്നു പോസ്റ്റുമോർട്ടം. 2022 ഓഗസ്റ്റ് 30നായിരുന്നു വെഞ്ഞാറമൂട് സ്വദേശി പ്രസന്നയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂടിലെ വീട്ടിൽ നിന്നും ചിറയിൻകീഴിലെ മകളുടെ വീട്ടിലേക്ക് പോയ അറുപത്തിയഞ്ചുകാരിയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തിൽ റെയില്‍പാളത്തിന് സമീപം കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ചിറയിൻകീഴ് പൊലീസിന്റെ നിഗമനം. അമ്മ ആത്മഹത്യ ചെയ്യാൻ […]Read More