ന്യൂഡൽഹി: താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. സന്ദർശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിനാണ് നിരോധനം. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് ഈ നീക്കം. താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുന്നത്. അതേസമയം ഈ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികള്‍ക്ക് താജ്മഹലിലെ കാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കൊടും […]Read More
Tags :taj-mahal
National
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശവാദം; കാവിക്കൊടി ഉയർത്തി ജലാഭിഷേകം നടത്തി; യുവതി സിഐഎസ്എഫ് കസ്റ്റഡിയിൽ
ആഗ്ര: താജ്മഹലിൽ ജലാഭിഷേകം നടത്തുകയും കാവിപതാക ഉയർത്തുകയും ചെയ്ത യുവതി കസ്റ്റഡിയിൽ. മീരാ റാത്തോഡ് എന്ന യുവതിയാണ് പിടിയിലായത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ളയാളാണ് മീരാ റാത്തോഡ്. ചരിത്ര സ്മാരകമായ താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടാണ് യുവതി താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകൾ പകർത്തിയ ആളെ ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. […]Read More