Tags :psc

kerala

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ട് തുല്യതകൊണ്ടുവരാനാകും; മന്ത്രിയുടെ വിമർശനം രാഷ്ട്രീയ പ്രേരണയാലെന്നും

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി വിവാദം കത്തുന്നു. എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്നത് ഉൾപ്പെടെയുള്ള നിരവധി നിർദ്ദേശങ്ങളാണ് ഖാദർ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അപ്രായോഗികമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കി എൻഎസ്എസും രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. ഖാദർ. മന്ത്രിയുടെ വിമർശനം […]Read More

kerala

1,39,187 ഉദ്യോഗാർത്ഥികൾ പിഎസ്‍സി പരീക്ഷ; വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും […]Read More

kerala

പ്രമോദ് കോട്ടൂളി വാങ്ങിയ 20 ലക്ഷം തിരികെ നൽകി; പിഎസ്‍സി കോഴ വിവാദത്തിൽ

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തിൽ പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ് രംഗത്ത്. യുവ നേതാവ് പ്രമോദ് കോട്ടൂളി വാങ്ങിയ പണമായ 20 ലക്ഷം രൂപ തിരിച്ച് നൽകിയാതായി ഡോക്ടറുടെ ഭർത്താവ് പറഞ്ഞു. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടർ ദമ്പതികൾ പൊലീസിന് മൊഴി നൽകി പൊലീസിന് ലഭിച്ച മൊഴിയുടെ കാര്യം മനസിലാക്കിയിട്ടാണ് സിപിഎം നേതൃത്വം പരാതി ഇല്ലെന്ന് അവകാശപ്പെട്ടത്. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് […]Read More

kerala

റിയാസിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമം, ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല; പി

കോഴിക്കോട്: പിഎസ് സി നിയമനത്തിനായി പാര്‍ട്ടി നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. എല്ലാ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ മാത്രമാണ്. പാര്‍ട്ടിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമം മാത്രമാണിതെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നിങ്ങള്‍ കോലാഹലം ഉണ്ടാക്കുന്ന പോലെ ഇതിനെ സംബന്ധിച്ച ഒരു അറിവും ഞങ്ങള്‍ക്കില്ല. പിഎസ് സി അംഗത്തെ നിയമിക്കാന്‍ പോകുന്നു. മാധ്യമങ്ങളും സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും രാഷ്ട്രീയ എതിരാളികളും കൂടി പാര്‍ട്ടി […]Read More