Tags :police

National

ഓണ്‍ലൈനായി പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം ചെയ്തു; അവകാശവാദവുമായി എത്തിയ യുവതി പോലീസ് നിരീക്ഷണത്തിൽ

മുംബൈ: പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് ഇന്ത്യൻ യുവതി. നഗ്മ നൂര്‍ മക്‌സൂദ് അലി സനം ഖാന്‍ റൂഖ് എന്നാണ് രേഖകളില്‍ യുവതിയുടെ പേർ. യുവതി നിലവിൽ പൊലീസ് നിരീക്ഷണത്തില്‍ ആണ്. ഓണ്‍ലൈനായി പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ അവകാശ വാദം. ഈ വര്‍ഷം ആണ് വിവാഹം നടന്നത്. ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം. ജൂലൈ 17ന് നാട്ടിലെത്തിയതിന് ശേഷമാണ് […]Read More

National

ഞാവൽ പഴം പറിച്ചു നൽകാത്ത ദലിത് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെൻഷൻ

ബറേലി: നാലാംക്ലാസുകാരനായ ദളിത് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. ഞാവൽപഴങ്ങൾ പറിച്ചു നൽകാത്തതിന്റെ പേരിലാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ കുലാഡിയയിലാണ് സംഭവം. സർക്കാർ സ്‌കൂളിലെ അധ്യാപിക മകനെ ക്ലാസ് മുറിയിലിട്ടുപൂട്ടി ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. ഞാവൽപഴങ്ങൾ പറിച്ചുനൽകാത്തതിന് നാലാംക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബറേലിയിലെ കുലാഡിയയിലാണ് സംഭവം നടന്നത്. സർക്കാർ സ്‌കൂളിലെ അധ്യാപിക മകനെ ക്ലാസ് മുറിയിലിട്ടുപൂട്ടി ക്രൂരമായി […]Read More

National

ഗര്‍ഭഛിദ്രത്തിനിടെ ഇരുപത്തിയഞ്ചുകാരി മരിച്ചു; മൃതദേഹം പുഴയില്‍ തള്ളി കാമുകൻ, ദൃക്‌സാക്ഷികളായ കുട്ടികളെയും തള്ളിയിട്ടു;

മുംബൈ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ കാമുകനും സുഹൃത്തും പിടിയിൽ. യുവതിയുടെ കാമുകനായ ഗജേന്ദ്ര ധഘഡ്‌ഖൈരേ, കൂട്ടാളിയായ രവികാന്ത് ഗെയ്ക്വാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയുടെ മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചത് കണ്ട യുവതിയുടെ രണ്ടുമക്കളെയും ഇവർ പുഴയിൽ തള്ളിയിട്ടിരുന്നു. എന്നാൽ ആരുടേയും മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂലായ് ഒന്‍പതാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയും മുഖ്യപ്രതിയായ ഗജേന്ദ്രയും അടുപ്പത്തിലായിരുന്നു. ഇതിനിടെ ഗജേന്ദ്രയില്‍നിന്ന് യുവതി ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് […]Read More

kerala

ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട്

കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് കാർ യാത്ര. കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു. അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. […]Read More

Entertainment

ജീവിതത്തിൽ അപ്സര ഇനി അണിയുക പോലീസ് യൂണിഫോം; താരം ഇനി കേരള പോലീസ്

സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ? മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ജയന്തി ഇപ്പോൾ ബിഗ്‌ബോസ് താരമായിട്ടാണ് അറിയപ്പെടുന്നത്. അപ്സര ബി​​ഗ് ബോസ് ഷോയുടെ ഭാ​ഗമായ ശേഷം താരത്തിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ‌ പുറത്ത് പൊട്ടി പുറപ്പെട്ടിരുന്നു. ഹൗസിൽ വെച്ച് ലൈഫ് സ്റ്റോറി പറയവെ മുൻ ഭർത്താവിനെ കുറിച്ച് അപ്സര പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായത്. പ്രണയവിവാഹമായിരുന്നു അപ്സരയുടെയും ആൽബിന്റെയും. അപ്സര ഹിന്ദുവും ആൽബിൻ ക്രിസ്ത്യനുമാണ്. പ്രണയം വീട്ടിൽ പറഞ്ഞപ്പോള് എതിർപ്പുകളായിരുന്നു. രണ്ടുവീട്ടുകാരേയും […]Read More

kerala

വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു. മുഖ്യ സൂത്രധാരൻ അർമേനിയയിൽ എന്ന് തട്ടിപ്പിനിരയായവർ!!!

അർമേനിയ, ഫിൻലാൻഡ്, ഹങ്കറി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ നിന്നായി കോടിക്കണക്കിനു രൂപ തട്ടിച്ച കോട്ടയം സ്വദേശിക്കെതിരെ പരാതിയുമായി തട്ടിപ്പിനിരയായവർ. മുഖ്യപ്രതി അർമേനിയയിൽ സ്ഥിരതാമസക്കാരനാണ്. അർമേനിയയിലെ ഇയാളുടെ അക്കൗണ്ടിലേക്കും, ഇയാളുടെ ഭാര്യയുടെ നാട്ടിലുള്ള അക്കൗണ്ടിലേക്കുമായിട്ടാണ് നൂറിൽ അധികം ഉദ്യോഗാർത്ഥികൾ ഏകദേശം 2 കോടിയോളം രൂപ വിസക്കായി കൈമാറിയത്. . ഒരു ലക്ഷം മുതൽ മൂന്നര ലക്ഷം വരെ കൈപ്പറ്റി പായ്ക്കിങ്, ഹോം കെയർ തുടങ്ങി ജോലികൾ വാഗ്ദാനം ചെയ്തായിരുന്നു […]Read More

National

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പീഡനം; 13 വയസുകാരിയെ ബലാത്സംഗം ചെയ്തത് ഓടുന്ന കാറിൽ

ഗ്വാളിയോർ: ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ആണ് ദാരുണ സംഭവം നടന്നത്. ഓടുന്ന കാറിൽ വച്ചായിരുന്നു 13 വയസുകാരിയെ ബലാത്സംഗം ചെയ്തത്. കേസിൽ പ്രതികളിൽ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. 13 വയസുകാരിയെ ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണ് ബലാത്സംഗം ചെയ്‌തെന്നും ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിൽ പറയുന്നു. പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവവുമായി […]Read More

kerala

കഞ്ചാവുമായി യുവാവ് പിടിയിൽ; ചോദ്യം ചെയ്യലിൽ കൂട്ടുകാരനെയും കാട്ടിക്കൊടുത്തു; പിടിയിലായവർ ചില്ലറ വിൽപ്പനക്കാരെന്ന്

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ് […]Read More

National

ഇനിയും 50 മീറ്റര്‍ മണ്ണ് നീക്കണം; തിരച്ചിലിനായി റഡാര്‍ എത്തിച്ചു; അര്‍ജുനെ കണ്ടെത്താന്‍

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ സ്ഥലത്തെത്തിച്ചു. മണ്ണിനടയിലും പുഴയിലും റഡാര്‍ ഉപയോഗിച്ചുള്ള […]Read More

kerala

ജോയിയുടെ മരണം: ഇടപെടലുമായി ഹൈക്കോടതി, ഉടന്‍ മാലിന്യം നീക്കണം

കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. അമിക്കസ് ക്യൂറി സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ശുചീകരണ തൊഴിലാളി ജോയി മരിച്ചത് നിര്‍ഭാഗ്യകരം എന്ന് പറഞ്ഞ കോടതി, അന്യോന്യം പഴിപറയാനുള്ള സമയമല്ല ഇതെന്നും തോട്ടില്‍നിന്ന് എത്രയും വേഗം മാലിന്യം നീക്കണമെന്നും പറഞ്ഞു. റെയില്‍വേയുടെ സ്ഥലത്തെ മാലിന്യം റെയില്‍വേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോര്‍പ്പറേഷനും ഉറപ്പുവരുത്തണം. വര്‍ഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്റെ കറുത്ത […]Read More