Tags :police

crime kerala

കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; കാണാതായ വയോധികന്റേതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കാല്‍പാദത്തില്‍ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്. സമീപത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ പ്രദേശവാസിയായ വയോധികന്റെതെന്നാണ് സംശയം. അതേസമയം, ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. പോലീസും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന […]Read More

kerala

പൊലീസ് അക്കാദമിയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു; പരാതിയുമായി വനിതാ ഉദ്യോഗസ്ഥ

തൃശൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈം ഗികാതിക്രമം. തൃശൂർ രവർമപുരം പൊലീസ് അക്കാദമി ആസ്ഥാനത്തുവച്ച് ഈ മാസം 17ന് ആണ് സംഭവം നടന്നത്. വിഷയത്തിൽ അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ് വനിതാ ഉദ്യോഗസ്ഥയോട് അതിക്രമം കാണിച്ചത്. ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. […]Read More

kerala

‘കെ എസ് യു വടക്കന്‍ മേഖല ക്യാമ്പ് നടത്താന്‍ പോകുന്ന പ്രമുഖ സംഘടനാ

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ പരിഹാസവുമായി എസ്എഫ്‌ഐ. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരിഹാസം. തെക്കന്‍ മേഖല ക്യാമ്പിന് ശേഷം വടക്കന്‍ മേഖല ക്യാമ്പ് നടത്താന്‍ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടു എന്ന് ആര്‍ഷോ കുറിച്ചു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. നിരവധി പ്രവര്‍ത്തകര്‍ക്കു […]Read More

kerala

കെഎസ് യു ക്യാമ്പിലെ കൂട്ടയടി: അന്വേഷണത്തിന് മൂന്നംഗ സമിതി; ഇന്നു തന്നെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ്. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. […]Read More

kerala

ഭാര്യയുടെ കാമുകനെന്ന് സംശയം; ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി

കോട്ടയം: ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി. കോട്ടയം വടവാതൂരില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ചെങ്ങളം സ്വദേശി രഞ്ജിത് (40) ആണ് മരിച്ചത്. രഞ്ജിത്തിനേയും സുഹൃത്തിനേയും യുവതിയുടെ ഭര്‍ത്താവായ അജീഷാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് മരിച്ച രഞ്ജിത്ത്. ഇടതു കൈയുടെ മുകള്‍ ഭാഗത്തായിട്ടാണ് രഞ്ജിത്തിന് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വലതു […]Read More

National

കുട ചൂടി ബസ് ഓടിച്ചു; ഡ്രൈവർക്കും വനിതാ കണ്ടക്ടർക്കും സസ്പെൻഷൻ

ബെംഗളൂരു: കുട ചൂടി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവറേയും കണ്ടക്ടറേയും സസ്പെൻഡ് ചെയ്തു. നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി)യുടേതാണ് നടപടി. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്.അനിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി. റീൽ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഹനുമന്ത കിലേഡാറ കുടചൂടി ബസോടിച്ചത്. ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഹനുമന്ത കുട ചൂടി ബസോടിക്കുന്ന വിഡിയോ അനിത ചിത്രീകരിച്ചത്. ബസിനുള്ളിൽ ചോർച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ […]Read More

National

യു.പിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ച ക്ഷേത്ര പൂജാരിക്കെതിരെ കേസ്

ലഖ്നോ: സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ച ക്ഷേത്ര പൂജാരിക്കെതിരെ കേസ്. ശനിയാഴ്ചയാണ് സ്ത്രീകൾ വസ്ത്രം മാറുന്ന മേൽക്കൂരയില്ലാത്ത കെട്ടിടത്തിന് മുകളിൽ കാമറ കണ്ടെത്തിയത്. കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ മൊബൈലിൽ കണ്ട പൂജാരിക്കെതിരെയാണ് കേസെടുത്ത്. യു.പിയിലെ ഗാസിയബാദിലെ മുരാഡ്നഗറിലെ ഗംഗ കനാലിലാണ് സംഭവമുണ്ടായത്. മുരാഡ്നഗറിലെ ഗംഗ കനാലിൽ സ്നാനം ചെയ്തതിന് ശേഷമാണ് ആളുകൾ ക്ഷേത്ര ദർശനം നടത്താറുള്ളത്. മെയ് 21ന് സ്ത്രീയും കുട്ടിയും വസ്ത്രം മാറാനെത്തിയപ്പോഴാണ് മേൽക്കൂരയില്ലാത്ത റൂമിന് അഭിമുഖമായി കാമറ കണ്ടത്. ഈ കാമറയുടെ […]Read More

National

ചൂതുകളി കേസിൽ അകത്തായി പിന്നാലെ യുവാവ് മരിച്ചു; കസ്റ്റഡി മരണമെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ

ബെംഗളൂരു. ചൂതുകളി കേസിൽ പിടിയിലായ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആദിൽ (30) ആണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മരിച്ചത്. എന്നാൽ യുവാവിന്റേത് കസ്റ്റഡി മരണമെന്നാരോപിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ തകർത്തു. പൊലീസ് സ്റ്റേഷനിലെത്തിയ അക്രമാസക്തരായ നാട്ടുകാർ വാഹനങ്ങൾ തീവയ്‌ക്കുകയും സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്തു. ചന്നഗിരി ടൗണിലെ പൊലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ആക്രമിച്ചത്.ആദിലിന്റെ മരണമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വലിയ സംഘം സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. ആദിലിന്റേത് കസ്റ്റഡി മരണമെന്നാരോപിച്ച് ജനക്കൂട്ടം […]Read More

kerala

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന് ശ്രമം; യാത്രക്കാരനെ കൈയ്യോടെ പൊക്കി പൊലീസ്

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. പുറക്കാട് സ്വദേശി ഷെഫീക്കാണ് പിടിയിലായത്. ഇയാളുടെ പക്കൽ ഒന്നേക്കാൽ കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്.Read More

National

ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പോകുന്നുവെന്ന് പുരോഹിതൻ; കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ

ലഖ്‌നൗ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം മനസിലാക്കാൻ ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ബുദൗണിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള പന്നലാല്‍ (46) ആണ് ശിക്ഷിക്കപ്പെട്ടത്. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സൗരഭ് സക്‌സേനയാണ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബര്‍ 19-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ അനിത ദേവിയെ അരിവാള്‍ കൊണ്ടാണ് പന്നലാല്‍ ആക്രമിച്ചത്. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്ന് ഒരു പുരോഹിതന്‍ പറഞ്ഞതിന് […]Read More