Tags :police

kerala

പേരാമ്പ്ര അനു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ചുമത്തിയത് കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകൾ

കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസില്‍ പേരാമ്പ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം ഒമ്പത് വകുപ്പുകൾ ചുമത്തി. മുജീബ് റഹ്മാൻ്റെ ഭാര്യയാണ് കേസിൽ രണ്ടാം പ്രതി. തെളിവ് നശിപ്പിക്കലാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്. 2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം […]Read More

kerala

അമ്മയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം ദഹിപ്പിക്കാതെ മക്കൾ; 2 വർഷത്തിന് ശേഷം റീപോസ്റ്റുമോർട്ടം

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് പരിശോധന തുടങ്ങി. വെഞ്ഞാറമൂട് സ്വദേശി പ്രസന്നയുടെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യപ്രകാരമായിരുന്നു പോസ്റ്റുമോർട്ടം. 2022 ഓഗസ്റ്റ് 30നായിരുന്നു വെഞ്ഞാറമൂട് സ്വദേശി പ്രസന്നയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂടിലെ വീട്ടിൽ നിന്നും ചിറയിൻകീഴിലെ മകളുടെ വീട്ടിലേക്ക് പോയ അറുപത്തിയഞ്ചുകാരിയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തിൽ റെയില്‍പാളത്തിന് സമീപം കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ചിറയിൻകീഴ് പൊലീസിന്റെ നിഗമനം. അമ്മ ആത്മഹത്യ ചെയ്യാൻ […]Read More

National

വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ; മക്കളുടെ മുന്നിൽവച്ച് പിതാവിനെ വെടിവച്ചു കൊന്നു; ഓടി രക്ഷപ്പെട്ട

ലഖ്നൗ: വാക്കുതർക്കത്തിന് പിന്നാലെ മക്കളുടെ കൺമുന്നിൽ പിതാവിനെ അയൽവാസി വെടിവച്ചുകൊന്നു. സെയ്ദി ഫാമിലെ തുണി വ്യാപാരിയായ ഇമ്രാൻ അർഷാദ് (32) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് വെടിവച്ച ബിലാലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഒരു ക്ലബ്ബിലെ സ്വിമ്മിങ് പൂളിന് സമീപത്തുവച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.രണ്ട് പെൺമക്കൾക്കും മകനുമൊപ്പം വൈകുന്നേരം ക്ലബ്ബിലെത്തിയതായിരുന്നു അർഷാദ്. അയൽവാസിയായ ബിലാലും ഇവിടെ എത്തിയിരുന്നു. ഇവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ പിടിച്ചുമാറ്റുകയും ചെയ്യുന്നതിനിടെ ഇമ്രാൻ അർഷാദിന്റെ തലയ്ക്ക് […]Read More

kerala

താമരശ്ശേരിയില്‍ വീണ്ടും ജ്വല്ലറി മോഷണം; പൂട്ടു പൊളിച്ച മോഷ്ടാക്കൾ അര കിലോ വെള്ളിയുമായി

കോഴിക്കോട്: താമരശ്ശേരിയിൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ജ്വല്ലറിയിൽ മോഷണം. ജ്വ​ല്ല​റി​യി​ൽ​നി​ന്ന് അര കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ ആണ് കള്ളന്മാർ കവർന്നത്. പൂട്ടു പൊളിച്ച് അകത്തുകടന്ന തസ്‌ക്കരർക്ക് ജ്വല്ലറിയിലെ ലോക്കർ പൊളിക്കാനാകാത്തതോടെ ശ്രമം ഉപേക്ഷിച്ച് വെള്ളി ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ജ്വല്ലറിയുടെ ചുവര് തുരന്ന് നേരത്തെ മോഷണം നടന്നിരുന്നു. ലോക്കര്‍ പൊളിച്ച് അമ്പത്തഞ്ച് പവന്‍ സ്വർണമാണ് അന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. ഈ കവര്‍ച്ച നടന്ന ജ്വല്ലറിയുടെ 700 മീറ്ററോളം അകലെ മാത്രമാണ് […]Read More

kerala

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക്; പരിശോധിച്ചപ്പോൾ കണ്ടത് 19.4 കിലോ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചാക്കിൽ ആക്കിയാണ് 19.4 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ചത്. പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായിരിക്കും എന്നാണ് എക്സൈസ് സംഘം സംശയിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ എക്സൈസ് ആർപിഎഫ് ആയി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എൻ കേശവദാസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കൂടാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക് , […]Read More

kerala

ലൈംഗികപീഡനക്കേസിൽ പ്രതിക്കെതിരെ നടപടിയില്ലെന്ന് അതിജീവിത

പാലക്കാട്: ലൈംഗികപീഡനക്കേസിൽ പ്രതിക്കെതിരെ അധികൃതരിൽനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് അതിജീവിതയുടെ പരാതി. നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചെന്ന് വനിത കമീഷനും സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അതിജീവിത വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചളവറ മുണ്ടക്കോട്ടുകുർശി സ്വദേശി മുഹമ്മദ് ബഷീറിനെതിരെയാണ് പരാതി. പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് അതിജീവിത പറഞ്ഞു. ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിക്ക് അനുകൂലമായി പൊലീസ് നിൽക്കുകയായിരുന്നു. തുടർന്നാണ് വനിത കമീഷൻ, സംസ്ഥാന പൊലീസ് മേധാവി, മുഖ്യമന്ത്രി എന്നിവർക്ക് […]Read More

kerala

ഉറങ്ങിക്കിടന്ന ഭർത്താവിനെ കൈക്കോട്ട് കൊണ്ട് തലക്കടിച്ചു; സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: വീട്ടിൽ ഉച്ചമയക്കത്തിലായിരുന്ന ഭർത്താവിനെ കൈക്കോട്ട് കൊണ്ട് തലക്കടിച്ച കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. മണിയൂർ തുറശ്ശേരിക്കടവ് പാലത്തിന് അടുത്തുള്ള നെല്ലിക്കുന്നുമല ദ്വാരക ഹസ്സിൽ രതീഷിനെ(48) ആണ് ഭാര്യ ഷൈമ (46) ആക്രമിച്ചത്. കഴിഞ്ഞ മെയ് 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രതീഷിനെ വൈകിട്ട് നാലരയ്ക്ക് ഷൈമ ആക്രമിക്കുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ച് തുടര്‍ച്ചയായുള്ള അടിയേറ്റ് തലയോട്ടിക്ക് സാരമായി പരുക്കേറ്റ രതീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയെ തുടര്‍ന്ന് […]Read More

kerala

കേരള പൊലീസിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു; സംഭവം പഞ്ചാബിൽ

കണ്ണൂർ: കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയി മടങ്ങുന്നതിടെ പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം. കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിനിൽ കുഴഞ്ഞു വീണു. മൃതദേഹം പഞ്ചാബിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കാര്യമായ സൗകര്യങ്ങൾ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.Read More

National

ഒന്നും രണ്ടുമല്ല, ഒരു ലോറി നിറയെ കഞ്ചാവ്; ഒഡീഷയിൽ നിന്നെത്തിയ വാഹനം പരിശോധിച്ച

മുംബൈ: സോളാപൂര്‍ നഗരത്തില്‍ വൻ കഞ്ചാവ് വേട്ട നടത്തി പൂനെ കസ്റ്റംസ്. രണ്ടുകോടിയോളം രൂപ വിലവരുന്ന 883 കിലോ കഞ്ചാവുമായിട്ടാണ് ഒരു യുവാവിനെ മെയ് 30 ന് പൂനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സോളാപൂര്‍ സ്വദേശിയായ സുധീര്‍ ചവാന്‍ എന്ന 32 വയസുകാരനെ ആണ് സംഭവത്തിൽ പൂനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ‘ഒഡീഷയില്‍ നിന്നാണ് 883 കിലോ കഞ്ചാവ് എത്തിച്ചത്. വന്‍തോതില്‍ കഞ്ചാവ് കടത്തുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സോളാപൂര്‍ നഗരത്തില്‍ കര്‍ശന പരിശോധനകളും നിരീക്ഷണങ്ങളും നടത്തിയിരുന്നു. […]Read More

kerala

കാപ്പ കേസിൽ ജയിലിൽ കിടന്നത് 6 മാസം; പുറത്തിറങ്ങി വീണ്ടും കഞ്ചാവ് വില്പന;

കോഴിക്കോട്: ആറ് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തീഫി(44)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കാപ്പ നിയമം ചുമത്തി ഇയാളെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ഇയാൾ കുറ്റകൃത്യങ്ങളിൽ സജീവമായി. ജയിൽ മോചിതനായി മാസങ്ങൾക്കുള്ളിൽ തന്നെയാണ് വീണ്ടും ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഉയാളെ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കലക്ടര്‍ […]Read More