Tags :police

National

ബിഎസ്പി നേതാവിന്റെ കൊലപാതകം; ചെന്നൈയിൽ പ്രതിഷേധം പുകയുന്നു; പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം

ചെന്നൈ: ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം. സംഭവത്തിൽ ചെന്നൈയിൽ ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈയിലെ വീടിന് അടുത്ത് വച്ചാണ് ആറംഗസംഘം കൊലപ്പെടുത്തിയത്. ആംസ്ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മായാവതി […]Read More

kerala

അമ്മ ടിവിയുടെ റിമോട്ട് മാറ്റി വച്ചു, പിന്നാലെ വഴക്ക്; പന്ത്രണ്ടുവയസുകാരൻ ജീവനൊടുക്കി

ആലപ്പുഴ: ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് ആദിത്യൻ അമ്മയോട് വഴക്കിട്ടിരുന്നു. ഇതിനു ശേഷമായിരുന്നു ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും […]Read More

kerala

ബസിനു തടസ്സമുണ്ടാക്കി യാത്ര; ഹോൺ അടിച്ചതോടെ വടിവാൾ വീശി ഓട്ടോക്കാരൻ

കൊണ്ടോട്ടി: ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോ യാത്ര. ദേശീയപാതയിൽ കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ ആയിരുന്നു ഓട്ടോയുടെ പേടിപ്പിക്കുന്ന യാത്ര. സംഭവത്തിൽ ബസ് ജീവനക്കാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുൻപിലാണ് വടിവാൾ വീശി ഓട്ടോഡ്രൈവറുടെ അഭ്യാസം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. ബസ് ജീവനക്കാർ പറയുന്നതിങ്ങനെ: ‘‘പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 സ്ത്രീകൾ ഇറങ്ങാനുണ്ടായിരുന്നു. അവർ […]Read More

kerala

പാനൂർ ബോംബ് സ്ഫോടന കേസ്; രണ്ട് പ്രതികൾക്ക് കൂടി ജാമ്യം അനുവദിച്ചു

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് പ്രതികൾക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. സായൂജ്, അമൽ ബാബു എന്നിവർക്കാണ് ജാമ്യം തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. അരുൺ, ഷിബിൻ ലാൽ, അതുൽ എന്നിവർക്കാണ് ഇന്നലെ കോടതി ജാമ്യം കിട്ടിയത്. സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു പാനൂർ മൂളിയത്തോട് വീടിന്റെ ടെറസിൽ […]Read More

kerala

കാര്യവട്ടം ക്യാമ്പസിൽ ഇടിമുറിയില്ലെന്ന് അന്വേഷണ കമ്മിഷൻ; റിപ്പോർട്ട് എസ്എഫ്ഐയുടെ തിരക്കഥയെന്ന് കെഎസ്‌യു

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് റജിസ്ട്രാർ കേരള സർവകലാശാല വിസിക്ക് സമർപ്പിച്ചു. ക്യാമ്പസ് ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നാണ് കമ്മിഷന്റെ റിപ്പോർട്ട്. കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിലാണ് നടപടി. സാഞ്ചോസിനൊപ്പം പുറത്തുനിന്നുള്ള ഒരാൾ ക്യാമ്പസിലെത്തിയതാണ് തർക്കത്തിന് കാരണമെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റലിലുള്ള സഹോദരിയെ കാണാനാണ് വന്നതെന്നാണ് സാഞ്ചോസിനൊപ്പം ഉണ്ടായിരുന്നയാൾ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത്. എന്നാൽ അങ്ങനെയൊരു സഹോദരി […]Read More

kerala

പരാതിക്കാരന് നേരെ എ.എസ്.ഐയുടെ അസഭ്യവർഷം; സംഭവം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍

കോട്ടയം: പരാതി നൽകാനെത്തിയ ആൾക്ക് നേരെ എ.എസ്.ഐയുടെ അസഭ്യവർഷം. കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കുറിച്ചി സ്വദേശിയായ പരാതിക്കാരനെ എ.എസ്.ഐ മനോജാണ് തെറിവിളിച്ചത്. ഉദ്യോഗസ്ഥൻ പരാതിക്കാരനെ തെറിവിളിക്കുന്ന ദൃശ്യങ്ങൾ വൈകാതെ പുറത്തുവന്നു. വാഹനം പണയപ്പെടുത്തി അയല്‍വാസിയ്ക്ക് പണം നല്‍കിയ കേസിലാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്. നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍ പ്രതികരിച്ചത്. ഇതോടെ പരാതിക്കാരന്‍ തെറിവിളിക്കരുതെന്നു പറഞ്ഞെങ്കിലും എ.എസ്.ഐ അസഭ്യവര്‍ഷം തുടരുകയായിരുന്നു. ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ […]Read More

National

റെക്കോർഡ് ഇടാൻ കേസ് വേണ്ട; തെരുവ് കച്ചവടക്കാരനെതിരെയുള്ള പുതിയ നിയമപ്രകാരമുള്ള ആദ്യ കേസ്

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യകേസ് റദ്ദാക്കി ഡൽഹി പൊലീസ്. തലസ്ഥാനത്ത് ആയിരുന്നു ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്‌തത്‌. റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്‌ഐആര്‍ പരിശോധിച്ചശേഷം ഒഴിവാക്കിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നിലവിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതു മധ്യപ്രദേശിലെ ഗ്വാളിയറില്‍നിന്നാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗ്വാളിയാറില്‍ മോട്ടർ സൈക്കിൾ […]Read More

kerala

അമ്മയെ കൊന്ന് പരോളിലിറങ്ങിയ പ്രതി സഹോദരനെയും തല്ലിക്കൊന്നു; മോഹനൻ അറസ്റ്റിൽ

അടൂർ: അമ്മയെ കൊന്ന കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെയും തല്ലിക്കൊന്നു. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ (68) കൊലപ്പെടുത്തിയത്. വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിൽ ആയിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. ജൂൺ 13-നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയത്. സതീഷ് തന്നെയാണ് ഇയാളെ പരോളിലിറക്കി വീട്ടിൽ എത്തിച്ചത്. ഇന്ന് പുറത്ത് എവിടെയോ പോയി […]Read More

kerala

ക്വാറി ഉടമയെ കൊന്ന ഗുണ്ടയുടെ ‘ബയോപിക്’ നിർമിക്കാൻ സിനിമാക്കാർ സമീപിച്ചു; വേദന അറിയാതെ

തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകത്തിൽ പിടിയിലായ ഗുണ്ടാ നേതാവിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാൻ മാസങ്ങൾക്കു മുൻപ് ചിലർ സമീപിച്ചിരുന്നതായി തമിഴ്നാട് പൊലീസിനു മൊഴി നൽകിയതായി സൂചന. മലയിൻകീഴ് സ്വദേശി ദീപുവിനെ (46) കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ ജീവിതമാണ് സിനിമയാക്കാൻ ചിലർ സമീപിച്ചതായി സൂചന. വേദന അറിയാതെ ഒരാളെ കൊല്ലാൻ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അമ്പിളി പൊലീസിനോടു പറഞ്ഞതായും വിവരമുണ്ട്. അമ്പിളിയുടെ പൂർവ ചരിത്രവും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിനു […]Read More

kerala

പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ചത് അശ്ലീല വീഡിയോകൾ കാണിച്ച്; പുറത്തുപറഞ്ഞാൽ രണ്ടുപേരും ജയിലിൽ പോകുമെന്നും

പത്തനംതിട്ട: മകളെ പീഡിപ്പിച്ച അച്ഛന് 98 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. മാന്നാർ സ്വദേശിയായ അൻപതുകാരനെ ആണ് പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഡോണി തോമസ് വർഗീസാണ് കേസിൽ വിധി പറഞ്ഞത്. കഠിന തടവിന് പുറമേ 5,25,000 രൂപ പിഴയും പ്രതി നൽകണം. അല്ലാത്തപക്ഷം 5 വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് 11-കാരിയായ മകളെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2019 മുതൽ 2022 […]Read More