Tags :nipaha-quarantine

kerala

നിപ സംശയിച്ച 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; നിലവിൽ സമ്പർക്ക പട്ടികയിലുള്ളത് 330

കോഴിക്കോട്: നിപ സംശയിച്ച ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 6 പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. പ്രദേശത്ത് വീടുകൾ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് മരിച്ച പതിനാലുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ലെന്ന് തെളിഞ്ഞു. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് […]Read More

kerala

നിപ വൈറസ്; 14 വയസുകാരനുമായി സമ്പര്‍ക്കത്തിലായവർ ക്വാറൻ്റീനിൽ; മാസ്ക്ക് ധരിക്കാൻ നിർദ്ദേശം, ആൾക്കൂട്ടത്തിന്

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ14 വയസുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ആരംഭിച്ചു. ജില്ലയിലുള്ളവരോട് മാസ്ക്ക് ധരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 14 വയസുകാരനുമായി സമ്പര്‍ക്കത്തിലായവർ ക്വാറന്റീനിലാണ്. പതിനാലുവയസുകാരന്റെ കൂട്ടുകാരനും നിരീക്ഷണയത്തിലാണ്. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, […]Read More