ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എൻഡിഎ നേതാക്കളുടെ യോഗത്തിന് തുടക്കം. യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായി അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു. തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. കഴിഞ്ഞ മൂന്നുമാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദിയെന്നും പറഞ്ഞു. മൂന്നാം […]Read More
Tags :narendra-modi
National
മൂന്നു സാഗരങ്ങളുടെ സംഗമ കേന്ദ്രം; എന്തുകൊണ്ട് നരേന്ദ്ര മോദി ധ്യാനത്തിനായി വിവേകാനന്ദപ്പാറ തിരഞ്ഞെടുത്തു
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങി, പൂജാപാത്രത്തിലെ തീര്‍ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്‍ഥന പൂര്‍ത്തിയാക്കിയത്. ജൂൺ ഒന്നിന് ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ധ്യാനത്തിനായി മോഡി എത്തിയത്. മുൻപും ഇത്തരത്തിൽ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2019ൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 15 മണിക്കൂർ ഏകാന്തവാസം അനുഷ്ഠിച്ചു. 2014ൽ ഛത്രപതി ശിവാജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രതാപ്‌ഗഢിലെത്തി. തെരഞ്ഞെടുപ്പ് കാലത്തെ ഈ സന്ദർശത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഏറെ ചരിത്രപ്രാധാന്യമുള്ള, തന്ത്രപ്രധാനമായ […]Read More
National
വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
വാരാണസി: വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി. ഇത് മൂന്നാം തവണയാണ് വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പത്രിക സമർപ്പിക്കാൻ മോദിയെ അനുഗമിച്ചു. 2014ലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് ജനവിധി തേടിയത്. അന്ന് വാരാണസിക്കൊപ്പം വഡോദരയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല’– എന്നാണ് പത്രികാ […]Read More