Tags :landslide

kerala

മൂന്ന് വയസുകാരി സൂഹി എവിടെയെന്നറിയാതെ അച്ഛൻ; കുടുംബത്തിലെ 5 പേരുടെ മൃതദേഹം കണ്ടെത്തി;

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാലാം ദിവസവും പ്രതീക്ഷയോടെ ഉറ്റവരെ തിരയുകയാണ് മുണ്ടക്കൈക്കാർ. തിരച്ചിലിന്റെ ഓരോ നിമിഷവും അവർ എവിടെയെങ്കിലും ജീവനോടെയുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും പതിയ ആ പ്രതീക്ഷകളൊക്കെ മങ്ങുകയാണ്. മൃതദേഹങ്ങൾ കൊണ്ടുവന്ന് കിടത്തുന്ന മേപ്പാടി കമ്മ്യൂണിറ്റി ഹാളിന് പുറത്ത് കണ്ണീരിന്റെ നനവുള്ള പ്രതീക്ഷ വറ്റിയ കണ്ണുകളുമായി മനുഷ്യർ കാത്തിരിക്കുകയാണ്. മൂന്ന് വയസുകാരി സൂഹി സാഹ. ചൂരൽമലയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. ഉരുൾപൊട്ടലുണ്ടാകുമ്പോൾ ആ വീട്ടിലുണ്ടായിരുന്നത് 13 പേരാണ്. അതിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. […]Read More

kerala

കണ്ണാടിപ്പുഴയിൽ നിന്ന് കനത്ത മലവെള്ളപ്പാച്ചിൽ; ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു

കൽപ്പറ്റ: കണ്ണാടിപ്പുഴയിൽ നിന്ന് കനത്ത മലവെള്ളപ്പാച്ചിൽ ഒഴുകിയെത്തിയതോടെ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ശക്തമായ മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയായി. സ്ഥലത്ത് സൈന്യം നിർമ്മിക്കുന്ന താത്കാലിക പാലത്തിന്റെ പ്രവർത്തനങ്ങളും മുടങ്ങിയിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ, മുണ്ടക്കൈ […]Read More

National

റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു; അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു

ബെം​ഗളൂരു: കർണാടക മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു. ശുഭ പ്രതീക്ഷയെന്നവണ്ണം റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു. 70% യന്ത്രഭാഗങ്ങൾ തന്നെ ആകാം എന്ന് റഡാർ സംഘം വ്യക്തമാക്കി. സി​ഗ്നൽ ലഭിച്ച റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുകയാണ്. മണ്ണിടിച്ചിലിൽ സിഗ്നൽ ലഭിച്ച ഒരു പ്രത്യേക സ്ഥലം മാർക്ക് ചെയ്ത് മണ്ണെടുക്കാനാണ് തീരുമാനം. റോഡിന്റെ നടുഭാഗത്ത് നിന്നാണ് സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. പാറയും മണ്ണും അല്ലാത്ത […]Read More

World

പാപുവ ന്യൂഗിനിയിൽ വൻ മണ്ണിടിച്ചിൽ; നൂറോളം പേർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

സിഡ്നി: പാപുവ ന്യൂഗിനിയിൽ വൻ മണ്ണിടിച്ചിൽ. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണെന്നും വാർത്ത പുറത്തുവിട്ട ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഏതാനും കെട്ടിടങ്ങളും തകർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) റിപ്പോർട്ട് ചെയ്തു. ആളുകൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു അപകടമെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മരണസംഖ്യ […]Read More