Tags :cpm

kerala

ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി; ആലപ്പുഴയിൽ പാർട്ടി വിട്ടത് 105

ആലപ്പുഴ: സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ആലപ്പുഴയിൽ ഇതിനോടകം 105 പേരാണ് പാർട്ടി വിട്ടത്. കായംകുളം അരൂക്കുറ്റി ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നൽകിയവരുടെ എണ്ണം 100 കടന്നു. പ്രാദേശിക വിഷയങ്ങളിലെ പ്രശ്നങ്ങൾ മുതൽ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വരെ രാജയ്ക്ക് കാരണമായിട്ടുണ്ട് എന്നാണ് വിവരം. ആലപ്പുഴ, കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിൽ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളിൽ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നൽകിയത്. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിലെ മാവേലി സ്റ്റോർ […]Read More

kerala

കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്; കണ്ടെത്തിയത് ഒരു കോടി

കണ്ണൂര്‍: ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ബാങ്ക് ആണിത്. വ്യാജരേഖകൾ നൽകി ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തുകയായിരുന്നു. ഇതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 4 വർഷം മുമ്പ് ബിസിനസ് വായ്പകളിലാണ് ക്രമക്കേട്. പത്ത് ലക്ഷം രൂപ പത്ത് പേർക്ക് ബിസിനസ് വായ്പയായി അനുവദിച്ചു. വായ്പ ലഭിച്ചവരെല്ലാംഅഞ്ചരക്കണ്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരേ ദിവസം, […]Read More

kerala

അടിവയറ്റിൽ മർദനമേറ്റതിനാൽ മൂത്രമൊഴിക്കാൻ പ്രയാസം; എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ; നേരിട്ടത് ക്രൂരമർദനമെന്ന്

ആലപ്പുഴ: പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിൽ പെൺകുട്ടിയെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ താൻ നേരിട്ടത് കൊടിയമർദനമെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. സിപിഎം പ്രവർത്തകൻ ഷൈജു വസ്ത്രംവലിച്ചു പറിച്ചതായി പെൺകുട്ടി. റോഡിലൂടെ വലിച്ചിഴച്ചെന്നും കുനിച്ച് നിർത്തി അടിച്ചെന്നും 19 കാരി വെളിപ്പെടുത്തി. സംഭവം നടക്കുന്ന സമയം വിളിച്ചിട്ടും പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്നും തന്റെ മൊഴിയെടുക്കാൻ വൈകിയെന്നും പറഞ്ഞു. തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടി. താന്‍ ആരെയും മര്‍ദിച്ചിട്ടില്ല. തന്നെയാണ് ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ദിവസമാണ് […]Read More

kerala

രാമങ്കരി പഞ്ചായത്തിൽ വിമത നീക്കം; സിപിഎമ്മിന് നഷ്ടമായത് 55 വർഷത്തെ ഭരണം

ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെട്ട് സിപിഎം. 55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്. സിപിഎം വിമത നേതാവ് ആർ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു കോൺഗ്രസുമായി ചേർന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവന്നത്. തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. വിമതരായ ഔദ്യോഗിക പക്ഷത്തുള്ള 4 സിപിഎം അംഗങ്ങളുടെയും 4 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം. സിപിഎം വിമതരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്‌ പഞ്ചായത്തംഗം ആർ രാജുമോനെ […]Read More

kerala

‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്’; എം വി ജയരാജനെതിരെ തിരിച്ചടിച്ച് പോരാളി

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്ന് പോരാളി ഷാജി പോസ്റ്റിൽ പറയുന്നു. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം വി ജയരാജന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് മറുപടിയുമായി […]Read More

kerala

എല്‍ഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആര്‍ജെഡിയെന്ന് ശ്രേയാംസ് കുമാര്‍; രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം

കോഴിക്കോട്: എല്‍ഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആര്‍ജെഡിയെന്ന് നേതാവ് എംവി ശ്രേയാംസ് കുമാര്‍. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിടത്ത് പോലും ആരും തങ്ങളുടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പരാതി പറഞ്ഞിട്ടില്ല. പാര്‍ട്ടി സഖാക്കള്‍ അവരുടെ കൈയില്‍ നിന്ന് പണം ചെലവഴിച്ചാണ് തെരഞ്ഞടുപ്പ് പ്രവര്‍ത്തനം നടത്തിയത്. ആരോടും സഹായം ചോദിച്ചിട്ടില്ല. അവര്‍ക്ക് നിരാശതന്നെയാണ് ഇപ്പോഴും പ്രതിഫലമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്നും ശ്രേയാംസ് കുമാര്‍ വിമർശിച്ചു. ഇത് സംബന്ധിച്ച് […]Read More

kerala

രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റുകൾ ഉറപ്പാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്. നേരത്തെ നടന്ന ഉഭയകക്ഷി […]Read More

kerala

പത്തനംതിട്ട ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു; നടപടി സിപിഎം ഭീഷണിയെ തുടർന്ന്

പത്തനംതിട്ട: കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥന്‍റെ കൈവെട്ടുമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് അടച്ചിടൽ. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. വനഭൂമിയിലെ കൊടി നീക്കിയതിന് പിന്നാലെയാണ് തര്‍ക്കവും ഭീഷണിയും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവ് ഭീഷണി […]Read More

kerala

‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’; പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ

പത്തനംതിട്ട: കനത്ത തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യപ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന സൂചന നല്‍കിയാണ് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചായിരുന്നു അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അന്‍സാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 66,119 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ പത്തനംതിട്ടയില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]Read More

kerala

രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം; ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെപ്പറ്റി എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കുന്നത് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. കൂടാതെ, 2027 ല്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും സിപിഎം ഉറപ്പു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി […]Read More