Tags :Cook

kerala

അഞ്ചു വീട്ടമ്മമാർ അരിഞ്ഞു നേടുന്നത് പ്രതിമാസം അരലക്ഷം രൂപ; വാഴപ്പിണ്ടിയും വാഴക്കൂമ്പും വെറുതെ

മാള: നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാതെ പാഴായി പോകുന്ന രണ്ട് വസ്തുക്കളാണ് വാഴപ്പിണ്ടിയും വാഴക്കൂമ്പും. കർഷകർ വാഴക്കുലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിപണി ഇല്ലാത്തതുമാണ് പോഷക സമൃദ്ധവും രുചികരവുമായിട്ടും വാഴപ്പിണ്ടിയും വാഴക്കൂമ്പും പാഴായി പോകാൻ കാരണമാകുന്നത്. എന്നാൽ, വാഴപ്പിണ്ടിയും വാഴക്കൂമ്പും അരിഞ്ഞ് വിപണി കണ്ടെത്തി പണമാക്കി മാറ്റുന്ന ഒരു സംഘം വീട്ടമ്മമാരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മാള കൃഷിഭവന്റെ കീഴിലുള്ള കോൾക്കുന്ന് കൃഷിക്കൂട്ടത്തിലെ അം​ഗങ്ങളായ അംബിക, സുഷമ, രതി, രജനി, ഷീന എന്നിവർ ചേർന്ന് തുടങ്ങിയതാണീ സംരംഭം. […]Read More