Tags :BAR

National

ബെംഗളൂരുവിൽ നൈറ്റ് ലൈഫിന് പ്രത്സാഹനം; ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി

ബെംഗളൂരു ചങ്കുകൾക്കിതാ സന്തോഷ വാർത്ത. ബെംഗളൂരുവില്‍ ബാറുകളും പബ്ബുകളും ഒരു മണിവരെ പ്രവർത്തിപ്പിക്കാൻ കർണാടക സര്‍ക്കാര്‍ അനുമതി നൽകി. നഗരത്തിലെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മുൻപ് 10, 11 മണിവരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയേ സർക്കാർ നൽകിയുരുന്നുള്ളു അതിനാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്. ഹോട്ടലുകള്‍ക്കും ലൈസന്‍സുള്ള മറ്റ് കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.പുതിയ ഉത്തരവ് അനുസരിച്ച് ബാറുകള്‍ക്ക് ഇപ്പോള്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ ഒരു മണി […]Read More

National

മദ്യപിക്കാനെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക പാക്കേജ്; ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും; ദ

മംഗളൂരു: വിദ്യാർത്ഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിച്ചെന്ന പേരിൽ ബാറുടമയ്ക്കെതിരെ കേസെടുത്തു. മംഗളൂരുവിലെ ദേരേബൈലിലെ ദ ലാൽബാഗ് ഇൻ എന്ന ബാറിന്റെ ഉടമകൾക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. വിദ്യാർത്ഥികളെ മദ്യപാനത്തിന് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകകയും ചെയ്തെന്നാണ് ബാറുടമയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുമായി വരുന്ന വിദ്യാർത്ഥിനികൾക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജാണ് ദ ലാൽബാഗ് ഇൻ പ്രഖ്യാപിച്ചത്. ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികൾക്ക് […]Read More

kerala

മദ്യനയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന സർക്കാർ വാദം തെറ്റ്; ബാർ ഉടമകളും ടൂറിസം വകുപ്പും

തിരുവനന്തപുരം: മദ്യനയത്തെ സംബന്ധിച്ച് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന സർക്കാരിന്റെ വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന് വിളിച്ച യോഗത്തിൻറെ വിവരങ്ങൾ പുറത്ത് വന്നു. സൂം വഴിയാണ് യോഗം ചേർന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ബാറുടമകളും യോഗത്തിൽ പങ്കെടുത്തു. ഡ്രൈ ഡേ മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയായിരുന്നു എന്ന് യോഗത്തിൽ പങ്കെടുത്ത ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാറും പറയുന്നു. അതേസമയം, ബാർ കോഴ വിവാദത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച്. വിശദീകരണവുമായി ബാറുടമ അനിമോൻ ഇന്നലെ […]Read More

kerala

ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ല,ഐ ടി പാർക്കുകളിൽ മദ്യശാലകൾ നടപ്പാക്കും; ഗണേഷ് കുമാർ

തൃശ്ശൂർ: ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്ന് മന്ത്രി ഗണേഷ് കുമാർ. ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ല. അതിനാരും പിരിക്കേണ്ട. ഐ ടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന വിവാദ ശബ്ദ രേഖയെ തള്ളിയ അദ്ദേഹം ഇവിടെയാരും കാശു വാങ്ങില്ലെന്നുംപ്രതികരിച്ചു. വിവാദ ശബ്ദരേഖയിൽ ഗൂഢാലോചന ആരോപിച്ച് അസോസിയേഷൻ പ്രസിഡൻ്റ് തിരുവനന്തപുരം: മദ്യനയത്തിൽ ഇളവ് […]Read More

kerala

മദ്യനയത്തിൽ പല മാറ്റങ്ങളുമുണ്ടാകും; ഒരു ബാറുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപ; ശബ്ദരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർകോഴ വിവാ​ദം. ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും ഒന്നാം തീയതിയും ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാനും എക്സൈസിന്റെ പരിശോധനകൾ ഒഴിവാക്കാനുമായി ബാറുടമകൾ പണം പിരിക്കുന്നതിന്റെ ശബ്​​ദരേഖയാണ് പുറത്തുവന്നത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരുമെന്നും അതിന് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നും വോയ്സ് മെസേജിൽ പറയുന്നു. ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നൽകണമെന്നാണ് ബാറുടമകളുടെ […]Read More