Tags :arrest

kerala

‘വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണം, പരാതിപ്പെടരുത്’; വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ്

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ […]Read More

National

ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമയെ വെടിവച്ചു കൊന്നു; അധോലോക കുറ്റവാളി ഛോട്ടാ രാജന്

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈ കോടതി വ്യാഴാഴ്ച ആണ് ഇയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2001 ല്‍ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആണ് വിധി വന്നിരിക്കുന്നത്. മഹാരാഷ്ട്ര കൺട്രോള്‍ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനു (എംസിഒസിഎ) കീഴിലുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 മേയ് നാലിനാണ് ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയെ, ഇതേ ഹോട്ടലിന്റെ ഒന്നാം നിലയിൽ വച്ച് […]Read More

kerala

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ: പൊക്കി പൊലീസ്

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി ന​ഗറിലെ രണ്ട് വീടുകളിൽ കയറി. വീട്ടുകാർ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് […]Read More

kerala

ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം, 52 കാരന്‍ പിടിയില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്. തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം […]Read More

kerala

ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മകന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍

തൃശൂര്‍: തൃശൂര്‍ ജില്ല ആശുപത്രിയില്‍ മോഷ്ടാവിന്റെ വിളയാട്ടം. ഐസിയുവില്‍ കിടക്കുന്ന അമ്മയ്ക്ക് കാവലിരുന്ന മകന്റെ 16,500 രൂപ വിലയുള്ള മൊബൈല്‍ അടിച്ചുമാറ്റി. സാംസങ് A13 മോഡല്‍ മൊബൈലാണ നഷ്ടപ്പെട്ടത്. മോഷ്ടാവിന്റേ CCTV ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കുട്ടനെല്ലൂര്‍ സ്വദേശിയായ ചെമ്പില്‍ സന്തോഷിന്റെ മൊബലാണ് മോഷ്ടാവ് കവര്‍ന്നത്. സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് അമ്മ ദേവകിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മോഷണം. ഐസിയുവിനു മുമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സന്തോഷ് അഞ്ചു മണിക്ക് ഉണര്‍ന്നപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടത് അറിയുന്നത്. […]Read More

National

ചൂതുകളി കേസിൽ അകത്തായി പിന്നാലെ യുവാവ് മരിച്ചു; കസ്റ്റഡി മരണമെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ

ബെംഗളൂരു. ചൂതുകളി കേസിൽ പിടിയിലായ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആദിൽ (30) ആണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മരിച്ചത്. എന്നാൽ യുവാവിന്റേത് കസ്റ്റഡി മരണമെന്നാരോപിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ തകർത്തു. പൊലീസ് സ്റ്റേഷനിലെത്തിയ അക്രമാസക്തരായ നാട്ടുകാർ വാഹനങ്ങൾ തീവയ്‌ക്കുകയും സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്തു. ചന്നഗിരി ടൗണിലെ പൊലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ആക്രമിച്ചത്.ആദിലിന്റെ മരണമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വലിയ സംഘം സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. ആദിലിന്റേത് കസ്റ്റഡി മരണമെന്നാരോപിച്ച് ജനക്കൂട്ടം […]Read More

kerala

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന് ശ്രമം; യാത്രക്കാരനെ കൈയ്യോടെ പൊക്കി പൊലീസ്

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. പുറക്കാട് സ്വദേശി ഷെഫീക്കാണ് പിടിയിലായത്. ഇയാളുടെ പക്കൽ ഒന്നേക്കാൽ കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്.Read More

National

ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പോകുന്നുവെന്ന് പുരോഹിതൻ; കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ

ലഖ്‌നൗ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം മനസിലാക്കാൻ ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ബുദൗണിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള പന്നലാല്‍ (46) ആണ് ശിക്ഷിക്കപ്പെട്ടത്. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സൗരഭ് സക്‌സേനയാണ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബര്‍ 19-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ അനിത ദേവിയെ അരിവാള്‍ കൊണ്ടാണ് പന്നലാല്‍ ആക്രമിച്ചത്. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്ന് ഒരു പുരോഹിതന്‍ പറഞ്ഞതിന് […]Read More

National

ജഡ്ജിയുടെ വളർത്തുനായയെ കാണാതായി; വീട്ടുകാരും അയൽക്കാരും തമ്മിൽ തർക്കം, കൊല്ലുമെന്ന് ഭീഷണിയും; നിരവധി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജഡ്ജിയുടെ വളർത്തുനായയെ ചൊല്ലി ജഡ്ജിയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ വാക്ക്പോര്. അയൽക്കാരാണ് നായയെ കാണാതായതിന് പിന്നിലെന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്. ജഡ്‌ജിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹർദോയിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്‌റേലിയിലെ സൺസിറ്റി കോളനിയിലാണ് ജഡ്ജിയും കുടുംബവും താമസിക്കുന്നത്. ന്യായാധിപന്റെ കുടുംബവും അയൽക്കാരൻറെ കുടുംബവും തമ്മിൽ […]Read More

kerala

5,000 രൂപ കൈക്കൂലി വാങ്ങി; പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ പിടിയിൽ. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ രതീഷാണ് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 5,000 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി. ഇടപ്പള്ളിയിലെ ഒരു കെട്ടിടത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് രതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കെട്ടിട ഉടമ വിജിലന്‍സിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരന്‍ പണം കൈമാറുകയും ഇതിനുപിന്നാലെ എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി. സി.ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി ജൂനിയര്‍ സൂപ്രണ്ടിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.Read More