Tags :amoebic-meningoencephalitis
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ട൪മാ൪. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരനാണ് ചികിത്സയിൽ കഴിയുന്നത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുണ്ടെങ്കിലും നില ഗുരുതരമായി തുടരുകയാണ്. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും. എന്താണ് അമീബിക്ക് മസ്‌തിഷ്‌ക ജ്വരം അമീബിക്ക് മസ്‌തിഷ്‌ക ജ്വരം […]Read More
കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് മരുന്ന് ലഭിച്ചത് ജര്‍മ്മനിയിൽ നിന്ന്. 14 വയസുകാരന്‍ ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്. നേട്ടത്തിൽ ഡോക്ടർമാരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.അബ്ദുൾ റൗഫ് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ രോഗം തിരിച്ചറിഞ്ഞതാണ് ഗുണകരമായത്. ജർമനിയിൽ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നൽകിയെന്നും അത് കുട്ടിക്ക് […]Read More
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കിയാതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായി കേരളമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ട് പ്രത്യേക സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും […]Read More
കോഴിക്കോട്: കണ്ണൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ആൺകുട്ടിയുടെ നില ഗുരുതരം. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരനാണ് ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് കുട്ടിയെ മാറ്റിയത്. വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ മൂന്നിനാണ് അവസാനമായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർഥി മരിച്ചത്. ഫാറൂഖ് കോളജ് […]Read More