‘ഇതിന് മുന്‍പും ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്; ആ ആര്‍ട്ടിനെ നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ കണ്ടില്ലെന്ന് കരുതാം’; ഫോട്ടോഷൂട്ടിനു പിന്നാലെ വരുന്ന വിമർശനങ്ങളെ കുറിച്ച് ശീതൾ ശ്യാം

 ‘ഇതിന് മുന്‍പും ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്; ആ ആര്‍ട്ടിനെ നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ കണ്ടില്ലെന്ന് കരുതാം’; ഫോട്ടോഷൂട്ടിനു പിന്നാലെ വരുന്ന വിമർശനങ്ങളെ കുറിച്ച് ശീതൾ ശ്യാം

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിലുള്ള ആളാണ് ശീതള്‍ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു വധുവിന്റെ വേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്നതടക്കം വളരെ മനോഹരമായ ഫോട്ടോസാണ് പുറത്ത് വന്നത്. ചിത്രങ്ങൾക്കു താഴെ വലിയ രീതിയിലുള്ള സോഷ്യൽ ബുള്ളിയിങ്ങും നടക്കുന്നുണ്ട്. ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശീതൾ ഇപ്പോൾ.

ഒരു വധു എന്നാല്‍ വളരെ കുലീന ആയിരിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. ശരീരത്തിന്റെ ന്യൂഡിറ്റി മാറ്റിവെച്ചാണ് ഇത്തരം ഫോട്ടോഷോട്ടുകള്‍ നടത്താറുള്ളത്. എന്നാല്‍ പഴയകാലത്ത് അങ്ങനെയായിരുന്നില്ല. മുണ്ടും ജാക്കറ്റും ഒക്കെ വധുവിന്റെ വേഷമായിരുന്നു. വധുവിനെ വേറൊരു തലത്തിലേക്ക് കാണിക്കാനാണ് ഇതിലൂടെ ഉദ്ദേശിച്ചത്.

വധുവാകുക എന്നത് എന്റെ ഒരു ആഗ്രഹം കൂടിയായിരുന്നു. ഈ ഫോട്ടോഷൂട്ട് തനിക്കാതെ സാധിച്ചു എന്നും ശീതള്‍ പറയുന്നു. ഇങ്ങനെ വധുവിനെ വേഷത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ട്. സാധാരണ ആളുകളുടെ വധു സങ്കല്‍പമൊന്നും നമ്മളെപ്പോലെയുള്ളവര്‍ക്ക് പലപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. വളരെ കുറച്ചുപേര്‍ക്ക് അങ്ങനെ നില്‍ക്കാന്‍ സാധിക്കൂ…

ഈ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട സമൂഹങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. വളരെക്കാലമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. എങ്ങനെയാണ് ഇതൊക്കെ ഉപയോഗിക്കേണ്ടതെന്ന് ബോധമുള്ള ആളുകള്‍ ഒന്നുമല്ല ഇതൊക്കെ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം ബുള്ളറ്റ് ചെയ്താല്‍ അത് കുറ്റകരമാണെന്ന് നമുക്കറിയാം. പക്ഷേ എന്നിരുന്നാലും ഞങ്ങള്‍ അത് ചെയ്യും. നിങ്ങള്‍ക്കതില്‍ പ്രതികരിക്കാന്‍ ആകില്ലെന്ന അവബോധത്തില്‍ കൂടിയാണ് ചിലര്‍ ഇങ്ങനെ ചെയ്യുന്നത്.

തന്നെ പോലെയുള്ളവര്‍ക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ദീപിക പദുക്കോണിനുമടക്കം ഇത്തരം സൈബര്‍ ബുള്ളിയിങ് നടക്കാറുണ്ട്. എന്നാല്‍ ഞങ്ങളെ പോലെയുള്ളവര്‍ക്ക് അടുത്തകാലത്തായി ഇത് കൂടുതലാണെന്ന് മാത്രം. ഞാന്‍ ഇതിന് മുന്‍പും ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ഇതിലൂടെ ഒരു ആര്‍ട്ടിനെയാണ് അവതരിപ്പിക്കുന്നത്. ആ ആര്‍ട്ടിനെ നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ കണ്ടില്ലെന്ന് കരുതാം.

അതല്ലാതെയുള്ള ഭീഷണിപ്പെടുത്തലും സൈബര്‍ ബുള്ളിയിങ്ങും അവരുടെ സംസ്‌കാരത്തെയാണ കാണിക്കുന്നത്. എനിക്കിതൊന്നും പ്രശ്‌നമേയല്ല. ഇത്തരം കമന്റിലൂടെ ഒരുപാട് റീച്ചാണ് കിട്ടുന്നത്. അതൊന്നും അവര്‍ക്കറിയില്ലെന്നും ശീതള്‍ പറയുന്നു. കൂപഗം ട്രാന്‍സ് ജെന്‍ഡര്‍ ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കിയുള്ള മോഡേണ്‍ വേര്‍ഷന്‍ ഫോട്ടോഷൂട്ടായിരുന്നു ശീതള്‍ അവതരിപ്പിച്ചത്.

‘അറവാണി’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പോടെയാണ് ശീതൾ ചിത്രങ്ങൾ പങ്കുവച്ചത്. ‘ അവൾ ഒരു ഈയാംപാറ്റയല്ല. ഓരോദിവസവും അവൾ ജീവിക്കും. ഉറക്കെ ചിരിക്കും. ഇഷ്ടമുള്ളവരെ എല്ലാം സ്നേഹിക്കും. അറവാണി, ആ പേര് വളരെ കാലമായി അവൾ ഉപേക്ഷിച്ചു. ഒരു ആരവന്റെയും സ്വീകാര്യത അവൾക്ക് ആവശ്യമില്ല. അസ്തിത്വത്തെ കുറിച്ചോർത്ത് അവൾ ദുഃഖിക്കുന്നില്ല. അവൾ മറ്റൊരാളാൽ സ്നേഹിക്കപ്പെടും. അവളും മറ്റൊരാളെ സ്നേഹിക്കും. ആരെയെങ്കിലും വിവാഹം കഴിക്കും.’’– എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ എത്തിയത്.

ബേസിൽ പൗലോയാണ് ചിത്രങ്ങൾ പകര്‍ത്തിയത്. നേർത്ത വെള്ള വസ്ത്രത്തിലുള്ളതാണ് ചിത്രങ്ങളാണ് ശീതൾ പങ്കുവച്ചത്. സിംപിൾ മേക്കപ്പാണ്. ചുവപ്പ് ലിപ്സ്റ്റിക്കും ഐലൈനറും ഉപയോഗിച്ചിരിക്കുന്നു. പുട്ടപ്പ് ഹെയർ സ്റ്റൈലിൽ വെള്ള കല്ലുകളുള്ള ക്രൗൺ അണിഞ്ഞിരിക്കുന്നു. വെളുത്ത പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *