സെലിബ്രിറ്റി നികുതിദായകരിൽ ഷാരുഖ് ഖാൻ മുന്നിൽ; രണ്ടാം സ്ഥാനത്ത് ദളപതി വിജയ്

നികുതി നൽകുന്ന കാര്യത്തിൽ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരെ മറികടന്ന് ഷാരുഖ് ഖാൻ മുന്നിൽ. ഇന്ത്യൻ സെലിബ്രിറ്റികളിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം നികുതിയടച്ച് ഷാരൂഖ് ഖാൻ മുന്നിലായി. 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് ദളപതി വിജയ് ആണ്. 80 കോടി രൂപയാണ് വിജയ് നികുതിയായി അടച്ചത്. സൽമാൻ ഖാൻ 75 കോടിയും അമിതാഭ് ബച്ചൻ 71 കോടിയും അടച്ചു. 66 കോടി നികുതിയടച്ച് ക്രിക്കറ്റ് താരം വിരാട് കോലി 5-ാം സ്ഥാനത്തുണ്ട്.
ഷാരൂഖ് ഖാൻ: Rs 92 കോടി, ദളപതി വിജയ്: Rs 80 കോടി, സൽമാൻ ഖാൻ: Rs 75 കോടി, അമിതാഭ് ബച്ചൻ: Rs 71 കോടി, വിരാട് കോലി: Rs 66 കോടി, അജയ് ദേവ്ഗൺ: Rs 42 കോടി, എംഎസ് ധോണി: Rs 38 കോടി, രൺബീർ കപൂർ: Rs 36 കോടി, ഹൃത്വിക് റോഷൻ, സച്ചിൻ ടെണ്ടുൽക്കർ: Rs 28 കോടി, കപിൽ ശർമ: Rs 26 കോടി
സൗരവ് ഗാംഗുലി (23 കോടി), കരീന കപൂർ (20 കോടി), ഷാഹിദ് കപൂർ (14 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി), കിയാര അദ്വാനി (12 കോടി) എന്നിവരും ആദ്യ ഇരുപതിൽ ഇടം നേടിയ സെലിബ്രിറ്റികളാണ്. മോഹൻലാലും അല്ലു അർജുനും 14 കോടി രൂപ വീതം നികുതിയായി അടച്ചു. പങ്കജ് ത്രിപാഠിയും കത്രീന കൈഫും 11 കോടി രൂപ വീതവും നികുതി നൽകിയിട്ടുണ്ട്.
‘പത്താൻ’, ‘ജവാൻ’, ‘ഡങ്കി’ എന്നീ ചിത്രങ്ങളാണ് 2023-2024 വർഷം ഷാരൂഖിന്റെതായെത്തിയത്. ഈ ചിത്രങ്ങൾ കോടികൾ തൂത്തുവാരി ബോക്സോഫീസിൽ ഹിറ്റായിരുന്നു.