പശുക്കിടാവിനെ വാങ്ങാൻ പോയ മേൽശാന്തി പക്ഷെ വീട്ടിൽ കൊണ്ടുവന്നത് കുതിരയെ; സംഭവിച്ചത് ഇങ്ങനെ..

 പശുക്കിടാവിനെ വാങ്ങാൻ പോയ മേൽശാന്തി പക്ഷെ വീട്ടിൽ കൊണ്ടുവന്നത് കുതിരയെ; സംഭവിച്ചത് ഇങ്ങനെ..

നെത്തല്ലൂർ: പശുക്കിടാവിനെ വാങ്ങാൻ പോയി പക്ഷെ വീട്ടിൽ കൊണ്ടുവന്നത് കുതിരയെ. നെത്തല്ലൂർ ദേവീക്ഷേത്രം മേൽശാന്തി അമനകര പുനത്തിൽ നാരായണൻ നമ്പൂതിരിയാണ് കുതിരക്കമ്പം മൂത്ത് പശുവിനു പകരം കുതിരയെ കൊണ്ടുവന്നത്. വെച്ചൂച്ചിറയിലെ ഫാം ഉടമയെ വിളിച്ച് ചെറിയൊരു പശുക്കിടാവിനെ വാങ്ങുന്ന കാര്യം സംസാരിച്ചിരുന്നു. മുൻപൊരിക്കൽ ഫാമിൽ എത്തിയപ്പോൾ ‘റാണി’ എന്ന സുന്ദരിയായ വെള്ളക്കുതിരയെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അന്ന് ഈ കുതിരയോടുള്ള ആ​ഗ്രഹം നിമിത്തം ഇതിനെ വിൽക്കുമ്പോൾ അറിയിക്കണമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഫാമിൽ എത്തിയപ്പോൾ ഉടമ ആ കുതിരയെ വിറ്റതായി അറിഞ്ഞു. തുടർന്നു വാങ്ങിയ ആളെകുറിച്ചുള്ള അന്വേഷണങ്ങൾക്കൊടുവിൽ വാഗമണ്ണിൽ നിന്ന് 2 വയസ്സുള്ള ഈ കുതിരയെ 45,000 രൂപ കൊടുത്ത് വാങ്ങുകയായിരുന്നു. 2 വർഷം മുൻപു ചാലക്കുടിയിൽ പോയി കുതിരസവാരി പരിശീലനം നേടിയിരുന്നു. നാട്ടുകാർക്കു കൗതുകക്കാഴ്ചയായി നെത്തല്ലൂർ ക്ഷേത്രം ക്വാർട്ടേഴ്സിലാണ് ഇപ്പോൾ ഈ കുതിര.

Leave a Reply

Your email address will not be published. Required fields are marked *