നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത്; കേസ് എൻഐഎ അന്വേഷിച്ചേക്കും

 നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത്; കേസ് എൻഐഎ അന്വേഷിച്ചേക്കും

ബാം​ഗ്ലൂർ: നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് എൻഐഎ അന്വേഷിച്ചേക്കും. അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തെ മുംബൈയില്‍ പിടിയിലായതോടെയാണ് മലയാളിയായ സബിത് നാസര്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലേക്ക് വന്നത്.

കൊച്ചി കുവൈറ്റ് ഇറാന്‍ റൂട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷന്‍ തടഞ്ഞ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങളുളള സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജന്‍സികള്‍ ആലോചിക്കുന്നത്.

എന്‍ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എന്‍ ഐ എ പരിശോധിക്കുന്നുണ്ട്. ഇതിനിടെ അന്വേഷണ സംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്‌സേന അറിയിച്ചു.

അവയവ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ഇറാനിലേക്ക് പോയ പാലക്കാട് സ്വദേശി ഷമീര്‍ ഇപ്പാള്‍ ബാങ്കോക്കില്‍ ഉണ്ടെന്നാണ് സൂചന. ഇയാളെപ്പറ്റി ഒരു വര്‍ഷമായി വിവരമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. വ്യത്യസ്ഥമായ മൊഴികളാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ സബിത് നാസര്‍ പൊലീസിനോട് പറഞ്ഞ്. ഹൈദരാബാദില്‍വെച്ചാണ് അവയവ മാഫിയയെ പരിചയപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേരെ അവിടേക്ക് കൊണ്ടുപോയെന്നുമാണ് മൊഴി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിലടക്കം വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *