ഷിരൂരിൽ കുന്നിറങ്ങിയ മണ്ണും മലവെള്ളപ്പാച്ചിലും കവർന്നത് ശരവണനെയും; ഏഴുദിവസമായി മകന്റെ മടങ്ങിവരവും കാത്ത് തീതിന്ന് അമ്മ മോഹന

ഷിരൂർ: അർജുനെപ്പോലെ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ തമിഴ്നാട് നാമക്കലിൽ നിന്നുള്ള ശരവണൻ എന്ന ട്രക്ക് ഡ്രൈവറും കാണാമറയത്താണ്. ; ഏഴുദിവസമായി മകന്റെ മടങ്ങിവരവും കാത്ത് തീതിന്ന് കഴിയുകയാണ് അമ്മ മോഹന. ശരവണനെ കണ്ടെത്താൻ മതിയായ ശ്രമമാണ് നടത്തണമെന്ന് തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ച് അമ്മ മോഹന.
മകനെ കണ്ടെത്താൻ കണ്ണീരോടെ അമ്മ മോഹന യാചിക്കുന്നത് നൊമ്പര കാഴ്ചയാണ്. ഷിരൂര്‍ കുന്നിറങ്ങിയ മണ്ണും മലവെള്ളപ്പാച്ചിലും നാമക്കല്‍ സ്വദേശിയായ ശരവണനേയും കാണാമറയത്താക്കി. ധർവാഡിലേക്ക് ലോറിയുമായി പോവുകയായിരുന്നു ശരവണൻ. മണ്ണിടിച്ചിലിന് തൊട്ടുമുൻപാണ് ഷിരൂരിൽ എത്തിയത്. ട്രക്ക് നിർത്തിയിട്ടശേഷം ഭാര്യയെ ഫോണിൽ വിളിച്ചു. വൈകാതെ ഫോണ്‍ സ്വിച്ച് ഓഫായി. ചായ കുടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ട്രക്കിന് സമീപത്തുകൂടിയാണ് മണ്ണ് ഇടിഞ്ഞ് വന്നത്.
ശരവണന്‍റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ആറ് ദിവസമായി ഷിരൂരിലുണ്ട്. ശരവണനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കണമെന്നും തമിഴ്നാട് സർക്കാർ അതിനായി സമ്മർദ്ദം ചെലുത്തണമെന്നും ശരവണന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. അര്‍ജുനൊപ്പം ശരവണനേയും കണ്ടെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ