ജോലിക്ക് കോഴ വാങ്ങിയ കേസിൽ സെന്തിൽ ബാലാജിക്ക് ജാമ്യം; പുറത്തിറങ്ങുന്നത് 471 ദിവസത്തെ ജയിൽവാസത്തിന് ശേഷം

ചെന്നൈ: ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ ജയിലിലായ സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകർ വ്യക്തമാക്കി. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.