കളമശ്ശേരി കൂട്ട കൂട്ടബലാത്സംഗ കേസ്; നാല് പ്രതികളുടെ ശിക്ഷയിൽ ഇളവ്; ജീവിതാവസാനം വരെ തടവ് 30 വര്‍ഷമായി കുറച്ചു

 കളമശ്ശേരി കൂട്ട കൂട്ടബലാത്സംഗ കേസ്; നാല് പ്രതികളുടെ ശിക്ഷയിൽ ഇളവ്; ജീവിതാവസാനം വരെ തടവ് 30 വര്‍ഷമായി കുറച്ചു

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികളെ ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചതില്‍ ഇളവ് നൽകി ഹൈക്കോടതി. ഒന്നുമുതല്‍ നാലുവരെ പ്രതികളായ കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ അതുല്‍ പി. ദിവാകരന്‍, എടത്തല മുരുതക്കാട് അനീഷ്, എടത്തല മണലിമുക്ക് മനോജ്, വടകോട് മസ്താന്‍ നിയാസ് എന്നിവരുടെ ശിക്ഷയിലാണ് ഇളവ് നൽകിയത്. നാലുപേരുടെയും ശിക്ഷ 30 വര്‍ഷം കഠിന തടവായിട്ടാണ് കുറച്ചത് ജോലിക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒന്നുമുതല്‍ നാലുവരെ പ്രതികളായ കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ അതുല്‍ പി. ദിവാകരന്‍, എടത്തല മുരുതക്കാട് അനീഷ്, എടത്തല മണലിമുക്ക് മനോജ്, വടകോട് മസ്താന്‍ നിയാസ് എന്നിവരുടെ ശിക്ഷയിലാണ് ഇളവ് വരുത്തിയത്. എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കൂട്ട ബലാത്സംഗം അടക്കമുള്ള പ്രതികള്‍ക്കെതിരായ കുറ്റം ശരിവെച്ച കോടതി പക്ഷേ, അതിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ ഇളവ് ചെയ്തത്.

2015 ഫെബ്രുവരി 14-ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി കാംപസിലെ പുല്ലുവെട്ടുവാനെന്നു പറഞ്ഞ് ഇടപ്പള്ളിഭാഗത്തുനിന്നു കൂട്ടിക്കൊണ്ടുപോയ സ്ത്രീയെയാണ് പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. മാത്രമല്ല സ്വര്‍ണവും പണവും മൊബൈലുമൊക്കെ കവരുകയും ചെയ്തു. ഒളിവില്‍ പോയ പ്രതികളെ സഹായിച്ചതിന് ആറാം പ്രതി ഫോര്‍ട്ട്കൊച്ചി സ്വദേശി ജാസ്മിന് നല്‍കിയ മൂന്നുവര്‍ഷം കഠിന തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *