നഷ്ടത്തിന്റെ കണക്കുകൾ പഴംകഥയാകുന്നു; കെ.എസ്.ആർ.ടി.സി 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്

 നഷ്ടത്തിന്റെ കണക്കുകൾ പഴംകഥയാകുന്നു; കെ.എസ്.ആർ.ടി.സി 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്

കെ.എസ്.ആർ.ടി.സി എന്ന് പറയുമ്പോഴേ നഷ്ടത്തിന്റെ കണക്കുകളായിരിക്കും നമ്മൾ എപ്പോഴും കേൾക്കുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട് പുറത്തുവന്നു. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കുകളാണിത്. ജൂലായ്‌മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിലാണ് 4.6 ശതമാനം പ്രവർത്തനലാഭം ഉണ്ടായത്. മറ്റ് വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭശതമാനം ഇതിലും കൂടും.

ദക്ഷിണമേഖലയാണ് ലാഭശതമാനത്തിൽ മുന്നിൽ. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്ടത്തിലുമാണ്. 19 യൂണിറ്റുകൾ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തിൽ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രവർത്തനം മെച്ചപ്പെടുത്തിനഷ്ടം കുറച്ചവയുടെ പട്ടികയിൽ 18 യൂണിറ്റുകൾ ഇടംപിടിച്ചു. കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാൾ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8), സിറ്റി(0.8), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്.

ചാലക്കുടി, മാവേലിക്കര, പൊന്നാനി, തൊട്ടിൽപാലം, ചിറ്റൂർ,എറണാകുളം,തിരുവനന്തപുരം സെൻട്രൽ, കൂത്താട്ടുകളം,വടക്കാഞ്ചേരി, കായംകുളം, കോട്ടയം,ആലപ്പുഴ,കാസർകോഡ്, വൈക്കം, ചങ്ങനാശ്ശേരി, താമരശ്ശേരി, റാന്നി, മല്ലപ്പള്ളി ഇവയാണ് നഷ്ടത്തിൽനിന്ന് ലാഭത്തിലായ യൂണിറ്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *