ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പക്കാരികളെ ‘അധാർമ്മിക ബന്ധങ്ങളിൽ’ നിന്ന് സംരക്ഷിക്കാനും; ഇറാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കാനൊരുങ്ങുന്നു

ഇറാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കണമെന്ന് ശുപാർശ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ പരിഗണനയിൽ. രാജ്യത്തെ നിയമമന്ത്രാലയമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസായി കുറയ്ക്കണമെന്ന് നിർദ്ദേശിക്കുന്ന ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ആൺകുട്ടികളുടെ വിവാഹപ്രായം 15 വയസായി കുറയ്ക്കണമെന്നും ബില്ലിൽ ശുപാർശ ചെയ്യുന്നു. ഇറാനിൽ നിലവിൽ 18 വയസാണ് പെൺകുട്ടികളുടെ വിവാഹ പ്രായം.
1959 മുതൽ രാജ്യം പിന്തുടർന്നുപോരുന്ന പേഴ്‌സണൽ സ്റ്റാറ്റസ് ലോ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.ബിൽ പാസ്സാവുകയാണെങ്കിൽ പെൺകുട്ടികളെ ഒൻപതാം വയസ്സിലും ആൺകുട്ടികളെ 15-ാം വയസ്സിലും വിവാഹം കഴിപ്പിക്കാൻ നിയമതടസ്സമുണ്ടാവില്ല. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
ഇതോടെ ബാലവിവാഹങ്ങളും ചൂഷണങ്ങളും വർധിക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ അവകാശത്തിനും ലിംഗസമത്വത്തിനും രാജ്യം ഇത്രയും നാൾകൊണ്ട് നേടിയെടുത്ത നേരിയ വളർച്ച ഒറ്റയടിക്ക് ഇല്ലാതാകുമെന്ന ആശങ്കയാണ് മനുഷ്യാവകാശ സംഘടനകൾ പങ്കുവെക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിവാദ ബില്ലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കാട്ടി വനിതാസംഘടനകളും സിവിൽ സൊസൈറ്റി പ്രവർത്തകരും ബില്ലിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശൈശവവിവാഹം, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനം എന്നിവയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങൾ. യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖിൽ 28 ശതമാനം പെൺകുട്ടികളും 18 വയസ്സിനു മുമ്പേ വിവാഹിതരാവുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ രാജ്യം പുറകിലേക്ക് സഞ്ചരിക്കുമെന്ന് ഹ്യൂമൺ റൈറ്റ് വാച്ച് ആരോപിച്ചു.
ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പക്കാരികളെ ‘അധാർമ്മിക ബന്ധങ്ങളിൽ’ നിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നത്. വികലമായ ഈ ന്യായവാദം ശൈശവ വിവാഹത്തിന്റെ കഠിനമായ യാഥാർഥ്യങ്ങളെ അവഗണിക്കുകയാണ്. എണ്ണമില്ലാത്തത്രയും സ്ത്രീകളുടെ ഭാവിയാണ് പുതിയ നിയമം ഇല്ലാതാക്കുക.
ജൂലായ് അവസാനം വിവാദനിയമം സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും അംഗങ്ങൾ എതിർത്തതോടെ പിൻവലിച്ചു. എന്നാൽ, ചേംബറിൽ ആധിപത്യമുള്ള ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതിന് ശേഷം ഓഗസ്റ്റ് 4-ന് വീണ്ടും കൊണ്ടുവരികയായിരുന്നു.