ശ്വാസകോശ അർബുദം: ലോകത്തിലെ ആദ്യ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ

 ശ്വാസകോശ അർബുദം: ലോകത്തിലെ ആദ്യ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ

ലോകത്ത് അർബുദങ്ങളിൽ ഏറ്റവും മാരകം ശ്വാസകോശ അർബു​ദമാണ്. പ്രതിവർഷം 18 ലക്ഷം ആളുകൾ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിക്കുന്നത്. ഇപ്പോഴിതാ, ശ്വാസകോശ അർബുദ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആർഎൻഎ വാക്സിൻ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ​ഗവേഷകർ. ഏഴു രാജ്യങ്ങളിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്.

ആദ്യ ഘട്ടത്തില്‍ യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്‌പെയിന്‍, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് വാക്‌സിന്‍ നൽകുക. പ്രതിരോധ വാക്സിന്‍ ആദ്യമായി നല്‍കിയത് യു കെ സ്വദേശിയായ രോഗിക്കാണ് . എ.ഐ ശാസ്ത്രജ്ഞനായ ജാനുസ് റാക്‌സാണ് ആദ്യ വാക്‌സിന്‍ ഡോസ് ഏറ്റുവാങ്ങിയത്. ഇദ്ദേഹത്തിന് 67 വയസ്സുണ്ട് . മെയിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.

യു.കെ യില്‍ നിന്നുള്ള 20 രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്സിന്‍ നല്‍കും. ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എന്‍.ടി.116 വാക്‌സിന്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത് എംആര്‍എന്‍എ ടെക്‌നോളജി ഉപയോഗിച്ചാണ്. അത് കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തുകയും അവക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും. ആര്‍.എന്‍.എ. തന്തുവിന് അര്‍ബുദത്തിനുകാരണമാകുന്ന പ്രോട്ടീനുകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ മാറ്റിയെടുക്കാൻ കഴിയും .

55-75 വയസ്സിനിടയിലുള്ളവർക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് .ബ്രിട്ടനിൽ മരണങ്ങൾ സംഭവിക്കുന്നതിൽ പ്രധാന വില്ലനാണ് ശ്വാസകോശാർബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്. അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *