മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ ചാരായം വാറ്റ്; അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു

 മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ ചാരായം വാറ്റ്; അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു

മട്ടന്നൂർ: മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ വീടിനകത്ത് ചാരായം വാറ്റ് നടത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും വീട്ടിൽ നിന്ന് എക്സൈസ് കണ്ടെടുത്തു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ചാരായം വാറ്റാനായി ഉപയോഗിച്ചിരുന്നത് വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമാണ്. ചാവശ്ശേരി സ്വദേശിയായ കെ.പി.മണി (50) ആണ് അറസ്റ്റിലായത്.

മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പേരേരയുടെ നിർദ്ദേശാനുസരണം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.കെ.സാജൻ, പി.കെ.സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ.രാഗിൽ, സി.വി.റിജുൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജി.ദൃശ്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

പത്തനംതിട്ടയിലും എക്സൈസ് വാറ്റ് ചാരായം പിടികൂടി. ചിറ്റാർ സീതത്തോട് നിന്നുമാണ് 20 ലിറ്റർ ചാരായവും വാറ്റ് 132 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്. സീതത്തോട് സ്വദേശിയായ ശശീന്ദ്രന്ററെ വീട്ടിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. ഇയാളെ പ്രതി ചേർത്ത് അബ്‌കാരി കേസ് എടുത്തു.

ചിറ്റാർ എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) എം.ആർ.ഹരികുമാറും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. ഐബി പ്രിവന്റീവ് ഓഫീസർ രാജീവ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിമിൽ.സി.എ, അഫ്സൽ നാസർ, അനീഷ് മോഹൻ.എസ്, ദിൽജിത്, പീയുഷ് സജീവ്, വനിത

Leave a Reply

Your email address will not be published. Required fields are marked *