സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് മുപ്പതിലേറെ പേർ

കോട്ടയം∙ സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് മുപ്പതിലേറെ പേർ. ദിവസവും അമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. 4 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 1431 പേർ ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. 6 മാസത്തെ കണക്കെടുത്താൽ ഇത് 47 പേരാണ്. ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 7.
രണ്ടാഴ്ചക്കിടെ 77 പേർക്ക് എലിപ്പനി ബാധിച്ചപ്പോൾ മരിച്ചത് 7 പേരാണ്.കഴിഞ്ഞ ദിവസം 6151 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 108 പേർക്ക് ഡെങ്കി ലക്ഷണങ്ങളായിരുന്നു. 35 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.