ഡെല്ലിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഇക്കുറി പണി പോയത് 12,500 പേർക്ക്

 ഡെല്ലിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഇക്കുറി പണി പോയത് 12,500 പേർക്ക്

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഡെല്ലിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. പതിനായിരത്തിലധികം ജീവനക്കാർക്കാണ് ഇക്കുറി പണി നഷ്ടമായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെയാണ് അമേരിക്കൻ ടെക്നോളജി കമ്പനി ജീവനരക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത്. 12,500 പേരോളം പുറത്താക്കൽ നടപടിക്ക് വിധേയരായെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ പതിമൂവായിരം ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്.

കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 10 ശതമാന ആളുകൾക്കാണ് ഇപ്പോൾ തൊഴിൽ നഷ്ടമായത് എന്നാണ് റിപ്പോർട്ട്. 2023 ൽ 13000 ജീവനക്കാരെയാണ് ഡെൽ പിരിച്ചുവിട്ടത്. വർക്ക് ഫ്രം ഹോം ജോലികളിലായിരുന്ന ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാനുള്ള തീരുമാനവും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. പുതിയ നീക്കത്തോടെ ഡെൽ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ ആയി കുറയും.

പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന്റേയും, എ.ഐ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് നടപെടിയെന്നാണ് കമ്പനിയുടെ വിശദീകരണം. തൊഴിൽ നഷ്ടമായ ജീവനക്കാർക്ക് ചില പിരിച്ചുവിടൽ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

അടുത്ത അഞ്ച് വർഷത്തിനകം അമേരിക്കയിൽ മാത്രം ഏകദേശം 16 ശതമാനം ജോലികൾ മെഷീൻ ലേണിങ്, എ.ഐ എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 40 ശതമാനത്തോളം ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ ബാധിക്കപ്പെട്ടേക്കുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *