പീഡനത്തെത്തുടർന്ന് യുവതിയുടെ ആത്മഹത്യ: എൻസിപി നേതാവിന്റെ കുടുംബം പ്രതികളായ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

മുംബൈ: സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ എൻസിപി അജിത് വിഭാഗം നേതാവിന്റെ മരുമകന്റെ ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് ഒളിവിൽ പോകാനായി സഹായം നൽകിയതിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രിയുടെ മകൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്.

എൻസിപി നേതാവ് രാജേന്ദ്ര ഹഗാവാനും, അദ്ദേഹത്തിന്റെ മകൻ സുശീലും ഒളിവിലായിരുന്ന സമയത്ത് ഇവർക്ക് അഭയം നൽകുകയും മറ്റ് സഹായങ്ങൾ ഒരുക്കുകയും ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവായ കർണാടകയുടെ മുൻ മന്ത്രി വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലിന്റെ അറസ്റ്റ്.
അതിനിടെ, യുവതിയായ വൈഷ്ണവിക്ക് ആത്മഹത്യയ്ക്ക് മുമ്പ് ക്രൂരമായ ശാരീരിക പീഡനം നേരിട്ടതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണം സംഭവിക്കുമ്പോൾ വസ്ത്രത്തിൽ 30 മുറിവുകളുണ്ടായിരുന്നു. അതിൽ 15 എണ്ണം മരണത്തിന് 24 മണിക്കൂറിനുള്ളിലാണ് ഉണ്ടായത്, 11 എണ്ണം അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ സംഭവിച്ചതുമാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മെയ് 16-ന് പുണെയിലെ ഭർതൃവീട്ടായ ബാവ്ധനിൽ വൈഷ്ണവിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹ സമയത്ത് 111 പവൻ സ്വർണവും വെള്ളിയും ആഡംബരകാറുമടക്കെയുള്ള സംഭാവനകൾ നൽകിയിരുന്നെങ്കിലും, ഭർത്താവിന്റെ കുടുംബം രണ്ടുകോടിരൂപയുടെ ഭൂമി വാങ്ങുന്നതിനായി അധികം ദ്രവ്യ സഹായം ആവശ്യപ്പെട്ടതായും, അതിനെ തുടർന്നാണ് പീഡനം തുടർന്നതെന്നും, ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് യുവതിയുടെ മാതാപിതാക്കളുടെ പരാതി.