BREAKING NEWS


Kerala News

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ
Kerala News

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ. തിരൂർ മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വോട്ട് നൽകിയ എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “വിജയ-പരാജയങ്ങൾ എന്തുതന്നെയായാലും നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും,” എന്നാണ് അബ്ദുറഹ്മാൻ കുറിച്ചത്. അതേസമയം, മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരിൽ കുറുക്കോളി മൊയ്തീൻ വമ്പൻ വിജയം നേടി. 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രണ്ടാം തവണ നിയമസഭയിലെത്തുന്നത്. സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിയിട്ടും വി. അബ്ദുറഹ്മാന് മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്....
എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം
Kerala News

എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം

എറണാകുളം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരണത്തിനായി തടിച്ചുകൂടിയത്. അതേസമയം, എറണാകുളം ഡിസിസിക്ക് മുൻപിൽ കെ. സി. വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലക്സ് ഉയർന്നിട്ടുണ്ട്. പിന്നണിയിൽ ശക്തി പകർന്നു, മുന്നണിയിൽ നിന്ന് നയിച്ചു, മഹാവിജയത്തിൽ പ്രിയ കെ.സി ക്ക് ഒരായിരം നന്ദി എന്നാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ എഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും വമ്പൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കെസിയെ സ്വീകരിക്കാൻ എത്തിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ സ്വീകരണമാണ് കെ.സി. വേണുഗോപാലിന് രാജ്യതലസ്ഥാനത്ത് നിന്ന...
ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍
Kerala News

ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍

തിരുവനന്തപുരം: മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും ദളിത്‌ പിന്നോക്ക സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാധാന്യം നൽകരുതെന്നും, സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മുമ്പ് ഇത് പാലിക്കാതെ വന്നതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമതഭേദമന്യേ വോട്ട് ചെയ്ത് ജയിച്ച ജനപ്രതിനിധികൾ ഭരണം കയ്യാളുമ്പോൾ എല്ലാ ജാതിമതസ്ഥർക്കും തുല്യ പ്രാധാന്യം നൽകി സാമൂഹിക നീതി ഉറപ്പുവരുത്തണം. ശിവഗിരി മഠത്തിന് ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക താൽപ്പര്യമില്ലെന്നും സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു. ശിവഗിരി മഠത്തിൻ്റെ ഇടപെടൽ കൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പരിധിവരെയെങ്...
ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്
Kerala News

ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. ഈ ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും വിജയ് വ്യക്തമാക്കി. ആശംസകള്‍ അറിയിച്ച രാഹുല്‍ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. പൊതു സേവനത്തിലും തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കുന്നതിലും ടിവികെ...
ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു
Kerala News

ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ സ്ഥാനത്ത് നിന്ന് എബ്രഹാം പടിയിറങ്ങുന്നത്. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ പിണറായി വിജയൻ ഗവർണർക്ക് രാജി കത്ത് കൈമാറിയിരുന്നു. ഇതിനുപിന്നാലെ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്. അഡ്വക്കറ്റ് ജനറലിനെ കൂടാതെ, അഡീഷണൽ അഡ്വ. ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ, എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്....
സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി
Kerala News

സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിയിലായത്. സാങ്കേതിക കുരുക്ക് കാരണമാണ് പണം വൈകുന്നതെന്നാണ് വിശദീകരണം. പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ ബാങ്കിന് ഓവർഡ്രാഫ്റ്റ് നൽകാൻ സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സർക്കാർ ഓവർ ഡ്രാഫ്റ്റ് നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ബാങ്കുകൾ പിൻവലിയുന്ന സ്ഥിതിയും ഉണ്ട്....
“എൽഡിഎഫിനുണ്ടായത് അനർഹമായ പരാജയം”; തിരിച്ചുവരവ് ഉറപ്പെന്ന് എം. സ്വരാജ്
Kerala News

“എൽഡിഎഫിനുണ്ടായത് അനർഹമായ പരാജയം”; തിരിച്ചുവരവ് ഉറപ്പെന്ന് എം. സ്വരാജ്

  എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവി അനർഹമായ പരാജയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന് സമഗ്രമായ മുന്നേറ്റമുണ്ടായിരുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “കൊടുങ്കാറ്റുപോലെ തിരികെ വരും” എന്നായിരുന്നു ഫേസ്ബുക്കിലൂടെ എം. സ്വരാജിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലത്തെ ആത്മപരിശോധനയോടെ കാണുന്നുവെന്നും ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.   ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: അനർഹമായ ഒരു പരാജയം. കനത്ത പരാജയമാണ് എൽ ഡി എഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി. എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് . എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ...
കേരളത്തിൽ യുഡിഎഫ് കൊടുങ്കാറ്റ്; 102 സീറ്റുകളുമായി ചരിത്രവിജയം
Kerala News

കേരളത്തിൽ യുഡിഎഫ് കൊടുങ്കാറ്റ്; 102 സീറ്റുകളുമായി ചരിത്രവിജയം

തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിധി. 140ൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് കുതിച്ചുകയറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയിരുന്ന എൽഡിഎഫ് ഇത്തവണ 35 സീറ്റിലേക്ക് ചുരുങ്ങി കനത്ത തിരിച്ചടി നേരിട്ടു. അതേസമയം, ബിജെപി ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റുകൾ നേടി കേരള രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ അടക്കമുള്ള ഇടതുകോട്ടകൾ യുഡിഎഫ് തകർത്തു. ഇടത് വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായതായാണ് ഫലസൂചന. “യഥാർഥ ഇടതുപക്ഷം യുഡിഎഫാണ്” എന്ന വി.ഡി. സതീശൻയുടെ പ്രചാരണവാചകം ഫലത്തിൽ പ്രതിഫലിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം. വി. ശിവൻകുട്ടി, പി. രാജീവ്, വി.എൻ. വാസവൻ ഉൾപ്പെടെ 12 മന്ത്രിമാർ പരാജയപ്പെട്ടു. പേരാവൂരിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ശൈലജയ...
പേരാവൂരിൽ വമ്പൻ ജയം നേടി സണ്ണി ജോസഫ്; കെ.കെ. ശൈലജയ്ക്ക് തിരിച്ചടി
Kerala News

പേരാവൂരിൽ വമ്പൻ ജയം നേടി സണ്ണി ജോസഫ്; കെ.കെ. ശൈലജയ്ക്ക് തിരിച്ചടി

കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ്, മുൻ മന്ത്രി കെ.കെ. ശൈലജയെ 14,453 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 3,172 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം 11,281 വോട്ടുകൾ കൂടി ഉയർത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. മട്ടന്നൂരിൽ നിന്ന് മാറിയാണ് കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ എത്തിയത്. കെപിസിസി അധ്യക്ഷനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കണമെങ്കിൽ ശൈലജ തന്നെ മത്സരിക്കണമെന്ന സിപിഐഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർഥിത്വം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരങ്ങളിലൊന്നായി പേരാവൂർ മാറി. ഇടത് ക്യാമ്പുകൾ പോലും അട്ടിമറി സാധ്യത ചർച്ച ചെയ്തിരുന്ന സാഹചര്യത്തിൽ, ഫലം വലിയ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ലോക്...
പുതുപ്പള്ളിയിൽ ചരിത്രഭൂരിപക്ഷം; തരംഗമായി ചാണ്ടി ഉമ്മൻ
Kerala News

പുതുപ്പള്ളിയിൽ ചരിത്രഭൂരിപക്ഷം; തരംഗമായി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വമ്പൻ വിജയം സ്വന്തമാക്കി. 52,907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ വിജയിച്ചത്. 15 റൗണ്ടുകളിലായുള്ള വോട്ടെണ്ണലിൽ ആദ്യ ആറു റൗണ്ടുകൾ പൂർത്തിയായപ്പോഴേക്കും 21,691 വോട്ടിന്റെ കൂറ്റൻ ലീഡ് ചാണ്ടി ഉമ്മൻ നേടിയിരുന്നു. പിന്നീട് ഭൂരിപക്ഷം തുടർച്ചയായി ഉയർന്നതോടെയാണ് മണ്ഡലത്തിൽ ചരിത്രവിജയം കുറിച്ചത്. കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയെ ദീർഘകാലം നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 2023ൽ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മകൻ ചാണ്ടി ഉമ്മൻ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അന്ന് ഇടത് സ്ഥാനാർഥിയായ ജെയ്ക്ക് സി. തോമസ്ന...