നിവിൻ പോളി ലൈംഗികപീഡനത്തിനിരയാക്കിയത് ദുബായിലെ ഹോട്ടലിൽ വച്ച്; യുവതിയെ ദുബായിലേക്കെത്തിച്ചത് ശ്രേയ; നടനെതിരെയും കേസ്

കൊച്ചി: നിവിൻ പോളിക്ക് എതിരെയും പീഡന പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് നടൻ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. ദുബായിൽ വച്ചാണ് യുവതിയെ നിവിൻ പോളി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു നിർമാതാവുൾപ്പെടെ മറ്റു പലരും കേസിലെ പ്രതികളാണ്. നിവിൻ പോളി കേസിൽ ആറാമത്തെ പ്രതിയാണ് . നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. നിവിൻ പോളിക്കെതിരായ അന്വേഷണം എസ്ഐടി സംഘം ഏറ്റെടുക്കും.