കരിപ്പൂർ വിമാനത്താവളത്തിന്റെ തകർന്ന ചുറ്റുമതിൽ പുനഃസ്ഥാപിച്ചില്ല; വീട്ടുമുറ്റത്തേക്ക് വെള്ളമൊഴുകുന്നു

മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിന്റെ തകർന്ന ചുറ്റുമതിൽ പുനഃസ്ഥാപിക്കാത്തതിനാൽ വീട്ടുമുറ്റത്ത് വെള്ളം കയറുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നത്. ഇതിനടുത്തുള്ള കനാൽ നിറഞ്ഞുകവിഞ്ഞാണ് വീട്ടുമുറ്റത്തേയ്ക്ക് വെള്ളം കയറുന്നത്.
അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നും വിവിധയിടങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചെത്തി. നാല് വിമാനങ്ങളാണ് മഴയും മൂടൽമഞ്ഞും കാരണം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടിരുന്നത്. 11 മണിവരെ തടസം നേരിട്ടേക്കുമെന്നായിരുന്നു ലഭിച്ച വിവരം. നേരത്തെ വിമാനങ്ങൾ വൈകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.