‘പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അനന്തുവെന്ന കുട്ടി മരിച്ചത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം’ – കേന്ദ്ര വനം മന്ത്രി

ന്യൂഡൽഹി: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് പത്താം ക്ലാസുകാരൻ അനന്തു ഷോക്കേറ്റ് മരിച്ച സംഭവം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്.
മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. മലപ്പുറത്ത് നിരവധി ആളുകൾ വൈദ്യുതി വേലിയിൽ നിന്ന് സമാനമായ രീതിയിൽ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കേരളം മുൻപ് പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ അവശ്യഘട്ടങ്ങളിൽ കേരളം അധികാരം വിനിയോഗിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനാസ്ഥയാണ്. വഴിക്കടവിലെ അനന്തുവിന്റെ മരണം ദൗർഭാഗ്യകരം. കേന്ദ്ര വനം മന്ത്രി പറഞ്ഞു.