BREAKING NEWS


Author: Nagaram Network

ശബരിമല യുവതി പ്രവേശനം: ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി
Kerala News

ശബരിമല യുവതി പ്രവേശനം: ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയിൽ നിന്ന് എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനോട് സുപ്രീംകോടതി. നിയമ സ്ഥാപനമായ ഒരു സംഘടനയ്ക്ക് ആരാധനക്കുള്ള അവകാശം എങ്ങനെ അവകാശപ്പെടാൻ കഴിയുമെന്നും കോടതി ചോദിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയം ഈ വിഷയം ഹർജിക്കാരൻ ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് ചോദിച്ച ജസ്റ്റിസ് നാഗരത്ന വിശ്വാസികളാണോ ഈ സംഘടനയുടെ തലപ്പത്ത് എന്നും സംശയം പ്രകടിപ്പിച്ചു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി അന്നുതന്നെ തള്ളേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും. കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. സർക്കാരിന്റെ വാദമടക്ക...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഇന്നുമുതൽ മെയ് എട്ട് വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിളാണ് യെല്ലോ അലേർട്ടുള്ളത്. നാളെ എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മെയ് 7ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് എട്ടിന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും മെയ് ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അല‌ർട്ടാണ്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5...
കേരളത്തിലും ബിജെപി വലിയ ശക്തിയാകും”; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
Kerala News

കേരളത്തിലും ബിജെപി വലിയ ശക്തിയാകും”; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

  തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നാടിനുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ അവസരം നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ. നേമത്ത് വിജയിച്ചതിന് പിന്നാലെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു ഇന്നലെയെന്നും ഈ തെരഞ്ഞെടുപ്പ് സിപിഐഎം വിരുദ്ധ തരംഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ ഒരുകാലത്ത് ബിജെപിക്ക് അഞ്ച് എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്, ഇന്ന് അത് 195 ആയി വളർന്നു. കേരളത്തിലും അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകൾക്കുള്ളിൽ ബിജെപി വലിയ ശക്തിയായി മാറുമെന്ന പ്രതീക്ഷയും രാജീവ് ചന്ദ്രശേഖർ പങ്കുവച്ചു. സിപിഐഎം കേരളത്തിൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ നേരിടുമെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്റെ 100 എംഎൽഎമാരെ നേർവഴിക്ക് നടത്താൻ ബിജെപിയുടെ മൂന്ന് എംഎൽഎമാർ മതിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, വി. മു...
ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ
Kerala News

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ. തിരൂർ മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വോട്ട് നൽകിയ എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “വിജയ-പരാജയങ്ങൾ എന്തുതന്നെയായാലും നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും,” എന്നാണ് അബ്ദുറഹ്മാൻ കുറിച്ചത്. അതേസമയം, മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരിൽ കുറുക്കോളി മൊയ്തീൻ വമ്പൻ വിജയം നേടി. 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രണ്ടാം തവണ നിയമസഭയിലെത്തുന്നത്. സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിയിട്ടും വി. അബ്ദുറഹ്മാന് മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്....
“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി
National

“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ഗുരുതര ആരോപണങ്ങളുമായി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ടിഎംസി മത്സരിച്ചത് ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻക്കെതിരെയാണെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപക ക്രമക്കേടുകൾ നടത്തിയെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്. ബിജെപി 208 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ ടിഎംസിക്ക് നേടാനായത് 79 സീറ്റുകൾ മാത്രം. മുഖ്യമന്ത്രി മമത ബാനർജിക്കും അപ്രതീക്ഷിത തോൽവിയാണ് നേരിട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 15,105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുവേന്ദു അധി...
എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം
Kerala News

എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം

എറണാകുളം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരണത്തിനായി തടിച്ചുകൂടിയത്. അതേസമയം, എറണാകുളം ഡിസിസിക്ക് മുൻപിൽ കെ. സി. വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലക്സ് ഉയർന്നിട്ടുണ്ട്. പിന്നണിയിൽ ശക്തി പകർന്നു, മുന്നണിയിൽ നിന്ന് നയിച്ചു, മഹാവിജയത്തിൽ പ്രിയ കെ.സി ക്ക് ഒരായിരം നന്ദി എന്നാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ എഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും വമ്പൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കെസിയെ സ്വീകരിക്കാൻ എത്തിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ സ്വീകരണമാണ് കെ.സി. വേണുഗോപാലിന് രാജ്യതലസ്ഥാനത്ത് നിന്ന...
ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍
Kerala News

ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍

തിരുവനന്തപുരം: മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും ദളിത്‌ പിന്നോക്ക സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാധാന്യം നൽകരുതെന്നും, സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മുമ്പ് ഇത് പാലിക്കാതെ വന്നതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമതഭേദമന്യേ വോട്ട് ചെയ്ത് ജയിച്ച ജനപ്രതിനിധികൾ ഭരണം കയ്യാളുമ്പോൾ എല്ലാ ജാതിമതസ്ഥർക്കും തുല്യ പ്രാധാന്യം നൽകി സാമൂഹിക നീതി ഉറപ്പുവരുത്തണം. ശിവഗിരി മഠത്തിന് ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക താൽപ്പര്യമില്ലെന്നും സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു. ശിവഗിരി മഠത്തിൻ്റെ ഇടപെടൽ കൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പരിധിവരെയെങ്...
ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്
Kerala News

ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. ഈ ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും വിജയ് വ്യക്തമാക്കി. ആശംസകള്‍ അറിയിച്ച രാഹുല്‍ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. പൊതു സേവനത്തിലും തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കുന്നതിലും ടിവികെ...
ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു
Kerala News

ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ സ്ഥാനത്ത് നിന്ന് എബ്രഹാം പടിയിറങ്ങുന്നത്. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ പിണറായി വിജയൻ ഗവർണർക്ക് രാജി കത്ത് കൈമാറിയിരുന്നു. ഇതിനുപിന്നാലെ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്. അഡ്വക്കറ്റ് ജനറലിനെ കൂടാതെ, അഡീഷണൽ അഡ്വ. ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ, എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്....
സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി
Kerala News

സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിയിലായത്. സാങ്കേതിക കുരുക്ക് കാരണമാണ് പണം വൈകുന്നതെന്നാണ് വിശദീകരണം. പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ ബാങ്കിന് ഓവർഡ്രാഫ്റ്റ് നൽകാൻ സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സർക്കാർ ഓവർ ഡ്രാഫ്റ്റ് നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ബാങ്കുകൾ പിൻവലിയുന്ന സ്ഥിതിയും ഉണ്ട്....