അധ്യാപകന്റെ ഭാര്യയുമായി വർഷങ്ങളായി പ്രണയത്തിൽ; അമേഠി കൂട്ടക്കൊലയിൽ പ്രതി പിടിയിൽ

ലഖ്നൗ: അധ്യാപകനെയും കുടുംബത്തെയും വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഉത്തർപ്രദേശിലെ അമേഠിയിലെ സർക്കാർ സ്കൂൾ അധ്യപകനായ സുനിൽ കുമാറിനെയും ഭാര്യ പൂനം ഭാർതിയെയും ആറും ഒന്നും വയസ്സുമുള്ള രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ചന്ദൻ വർമ്മയാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ നോയിഡക്ക് സമീപത്തുവച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അധ്യാപകന്റെ ഭാര്യയും ചന്ദൻ വർമ്മയും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധമാണ് ദാരുണമായ സംഭവത്തിന് വഴിതെളിച്ചത് എന്നാണ് റിപ്പോർട്ട്. താനും കൊല്ലപ്പെട്ട പൂനവുമായി വർഷങ്ങളോളം പ്രണയത്തിലായിരുന്നെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അടുത്തിടെ തന്റെ പ്രണയബന്ധത്തിൽ ചില വിള്ളലുകൾ വീണെന്നും ഇതാണ് കാമുകിയേയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്താൻ കാരണമെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ബുധനാഴ്ച രാത്രി ഏഴരെയോടെയാണ് ഇയാൾ സ്കൂൾ അധ്യപകനായ സുനിൽ കുമാറിനെയും ഭാര്യ പൂനം ഭാർതിയെയും രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. സുനിലിന്റെ വീട്ടിലേക്ക് എത്തിയ ഇയാൾ കയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് അധ്യാപകനെും ഭാര്യയെയും വെടിവെച്ചു. സംഭവ സ്ഥലത്തേക്കെത്തിയ കുട്ടികളും വെടിവെച്ച് കൊലപ്പെടുത്തിയ ഇയാൾ ആത്മഹത്യചെയ്യാനായി വെടിയുയർത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചന്ദൻ വർമ്മയെ എസ്.ടി.എഫ് സംഘം പിടികൂടുന്നത്. കൊലപാതകത്തിനായി ഇയാൾ ഉപയോഗിച്ച തൊക്കും രക്ഷപ്പെടാനായി ഉയപോഗിച്ച ബൈക്കും ഉടൻ കസ്റ്റഡിയിലെടുക്കാനായി പോലിസിനൊപ്പം അമേഠിയിലേക്ക് പോകുന്നതിനിടെ കൂടെയുണ്ടായിരുന്ന പോലീസിനെ വെടിവെക്കാൻ ശ്രമിച്ചു. മറ്റൊരു പോലീസ് ചന്ദൻ വർമ്മയുടെ കാലിൽ വെടിവെച്ച് ഇയാളെ കീഴ്പ്പെടുത്തിയെന്നും ഉത്തർ പ്രദേശ് പോലീസ് പറഞ്ഞു.
ചന്ദൻ വർമ്മയുടെ ഫോണിൽ നടത്തിയ പരിശോധനയിൽ അഞ്ചു പേരുടെ മരണം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ സെപ്റ്റംബർ 12-നുള്ള ഇയാളുടെ വാട്സപ്പ് സ്റ്റാറ്റസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുബത്തിലെ നാലു പേരെയും കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനായിരുന്നു ഇയാൾ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഒരു മാസം മുമ്പ് മുതൽ ഇയാൾ യുവതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
സമീപ ജില്ലയായ റായ് ബറേലി സ്വദേശിയായ ഇയാൾ പൂനത്തിനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് കുടുംബം ചന്ദൻ വർമ്മക്കെതിരെ എഫ്.ഐ.ആർ നൽകിയിരുന്നു. പരാതി നൽകിയതിനു പിന്നാലെ പലതവണ പൂനത്തിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടർച്ചയായി കൊലപാതക ഭീഷണി വന്നതിനു പിന്നാലെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ചന്ദൻ വർമ്മക്കായിരിക്കുമെന്ന് പൂനം വ്യക്തമാക്കിയിരുന്നു.
ഓഗസറ്റ് 18-ന് കുടുംബവുമായി റായ് ബറേലിയിലെ ആശുപത്രിയിൽവച്ച് ചന്ദൻ വർമ്മ പൂനത്തിനോട് അപമര്യാദയായി പെറുമാറി. ഇത് ചോദ്യം ചെയ്തപ്പോൾ പൂനത്തെയും ഭർത്താവിനെയും തന്നെയും ഇയാൾ ശാരീരികമായി ഉപദ്രവിച്ചു. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും തനിക്കോ കുടുംബത്തിനോ എന്തിങ്കിലും സംഭവിച്ചാൽ ചന്ദൻ വർമ്മയായിരിക്കും ഉത്തരവാദിയെന്നും പൂനം നൽകിയ പരാതിയിൽ പറയുന്നു.