മുടി അഴിച്ചിട്ട് നടത്തം, വിദ്യാര്‍ഥിനികള്‍ക്ക് നേരെ കടുക് എറിയലും; പ്രേതബാധയുണ്ടെന്ന് പറഞ്ഞ് കുട്ടികളെ ഭയപ്പെടുത്തി പെൺകുട്ടിയ്ക്ക് ഹോസ്റ്റലില്‍ അഡ്മിഷന് നൽകിയില്ല

ഇന്ദോര്‍: പ്രേതബാധയുണ്ടെന്ന് പറഞ്ഞ് മറ്റുകുട്ടികളെ ഭയപ്പെടുത്തി പെൺകുട്ടിയ്ക്ക് ഹോസ്റ്റലില്‍ അഡ്മിഷന് നിഷേധിച്ച് കോളേജ് അധികൃതര്‍. ഇന്ദോറിലെ ദേവി അഹല്യ വിശ്വവിദ്യാലയയിലാണ് സംഭവം. പെൺകുട്ടി പ്രേതബാധയുണ്ടെന്ന് സ്വയം പറഞ്ഞ് നടക്കുകയും ഇത് മറ്റു കുട്ടികൾ പേടി ഉണർത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ ടേമില്‍ ഹോസ്റ്റലില്‍ അഡ്മിഷന് നിഷേധിക്കുകയായിരുന്നു.
മുടി അഴിച്ചിട്ട് പേടിപ്പിക്കുന്ന രൂപത്തില്‍ നിന്ന് വിദ്യാര്‍ഥിനികളെ ഭയപ്പെടുത്തുന്നുവെന്നും. ഭ്രാന്തന് രീതിയില്‍ മറ്റ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ കടുക് എറിയിന്നുവെന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ തനിക്ക് പ്രതബാധയുണ്ടെന്ന് മറ്റ് വിദ്യാര്‍ഥികളോട് പറഞ്ഞ് ഭീതിതമായ അന്തരീക്ഷം ഈ വിദ്യാര്‍ഥിനി സ്ഥിരം സൃഷ്ടിക്കാറുണ്ട്- ജയിന് പറയുന്നു
ഈ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കാരണം മറ്റ് വിദ്യാര്‍ഥിനികള്‍ക്ക് മുറിയിൽ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. ഭയം കാരണം ഈ കുട്ടിയിരിക്കുന്ന റൂമിലേക്ക് ആരും കയറുന്നില്ലെന്നും അതിനാലാണ് ഇത്തരം നടപടിയെന്നും അധികൃതര്‍ പറയുന്നു.