വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു. മുഖ്യ സൂത്രധാരൻ അർമേനിയയിൽ എന്ന് തട്ടിപ്പിനിരയായവർ!!!

xr:d:DAFgtzP12nk:4,j:3147045065,t:23042107
അർമേനിയ, ഫിൻലാൻഡ്, ഹങ്കറി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ നിന്നായി കോടിക്കണക്കിനു രൂപ തട്ടിച്ച കോട്ടയം സ്വദേശിക്കെതിരെ പരാതിയുമായി തട്ടിപ്പിനിരയായവർ. മുഖ്യപ്രതി അർമേനിയയിൽ സ്ഥിരതാമസക്കാരനാണ്. അർമേനിയയിലെ ഇയാളുടെ അക്കൗണ്ടിലേക്കും, ഇയാളുടെ ഭാര്യയുടെ നാട്ടിലുള്ള അക്കൗണ്ടിലേക്കുമായിട്ടാണ് നൂറിൽ അധികം ഉദ്യോഗാർത്ഥികൾ ഏകദേശം 2 കോടിയോളം രൂപ വിസക്കായി കൈമാറിയത്. . ഒരു ലക്ഷം മുതൽ മൂന്നര ലക്ഷം വരെ കൈപ്പറ്റി പായ്ക്കിങ്, ഹോം കെയർ തുടങ്ങി ജോലികൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായവരിൽ സ്ത്രീകൾ ഉൾപ്പടെ സാധാരണക്കാരാണ് അധികവും. 2023 മുതൽ പണം നൽകി വിസ കാത്തിരുന്നു കബളിപ്പിക്കപ്പെട്ടവർ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവർ അറിയിച്ചു. മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, എമിഗ്രേഷൻ മേധാവി, അർമേനിയൻ എംബസ്സി ഉൾപ്പടെ സാധ്യമായ എല്ലാ ഉന്നതർക്കും പരാതിപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.