കേന്ദ്രമന്ത്രി ജോർജ് കുര്യൻ ശനിയാഴ്ച അക്ഷരനഗരിയിലേക്ക്; ഊഷ്മളമായ സ്വീകരണമൊരുക്കാൻ ബിജെപി

കോട്ടയം: മൂന്നാം മോദി മന്ത്രിസഭയിൽ സഹ മന്ത്രിയായി ചുമതലയേറ്റ ശേഷം അക്ഷരനഗരിയിലേക്ക് ആദ്യമായി എത്തുന്ന അഡ്വ. ജോർജ് കുര്യന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കുന്നു. ജൂൺ 15 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കെപിഎസ് മേനോൻ ഹാളിൽ ആണ് സ്വീകരണ സമ്മേളനം നടക്കുക.
ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ, എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
അതേസമയം കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ തിങ്കളാഴ്ച ജില്ലയിലെത്തുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു. മരിച്ചവരുടെ വീടുകൾ ബി.ജെ.പി.പ്രതിനിധികൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റിനൊപ്പം ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്, സുരേഷ് ഓടയ്ക്കൽ, ജയൻ ജനാർദ്ദനൻ, പ്രകാശ് കുമാർ വടക്കേമുറി എന്നിവരുമുണ്ടായിരുന്നു.
രാഷ്ട്രീയം പറയാനില്ലെന്ന് ആയിരുന്നു ചുമതലയേറ്റത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചത്. കേരളത്തിനും രാജ്യത്തിനും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്ന് സ്ഥാനമേറ്റ ശേഷം ജോര്‍ജ് കുര്യന്‍ പറഞ്ഞു. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും ന്യൂനപക്ഷകാര്യ സഹമന്ത്രി വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് താനും ശ്രമിക്കുകയെന്ന് ജോർജ് കുര്യൻ. ഫിഷറീസ് വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മുൻ കേന്ദ്രമന്ത്രി വി.മുരളിധരന്‍റെ പ്രത്യേക താല്പര്യം കൂടി കണക്കിലെടുത്ത് നിരന്തരം കടൽക്ഷോഭ പ്രശ്നമുണ്ടാകുന്ന മുതലപ്പൊഴി സന്ദർശിക്കുമെന്ന് വ്യക്തമാക്കി.
ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവിന്‍റെ സാന്നിധ്യത്തിൽ സഹമന്ത്രിയായി ജോർജ് കുര്യൻ സ്ഥാനമേറ്റത്. സഭാ തർക്കം ആഭ്യന്തരവിഷയമെന്നും ഹജ് അടക്കം വിഷയങ്ങളിൽ കുറവുകൾ വന്നിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പ്രതികരണം.