പാറ പൊട്ടിച്ച് പുറത്തെടുക്കുന്നത് സ്വർണനാണയങ്ങൾ; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം..

 പാറ പൊട്ടിച്ച് പുറത്തെടുക്കുന്നത് സ്വർണനാണയങ്ങൾ; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം..

സാധാരണക്കാരെ അമ്പരപ്പിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലതും കാണുമ്പോൾ സത്യം തന്നെയോ എന്ന സംശയം നമുക്ക് തോന്നാം. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഒരു മനുഷ്യൻ പാറ പൊട്ടിച്ച് അതിനുള്ളിൽ നിന്നും സ്വർണ്ണ നാണയങ്ങൾ പുറത്തെടുക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമോ എന്ന ചോദ്യം ഉയർത്തി നിരവധി പേരാണ് രം​ഗത്തുവന്നിട്ടുള്ളത്. ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാറയിൽ സ്വർണ്ണം കണ്ടെത്തിയ നിമിഷം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, ഇത് എവിടെനിന്നുള്ള വീഡിയോയാണെന്ന് വ്യക്തമല്ല. കാഴ്ചയിൽ പർവ്വതപ്രദേശം പോലെ തോന്നുന്ന ഒരു പ്രദേശത്ത് യന്ത്ര സഹായത്തോടെ കുഴിയെക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

അല്പനേരം കുഴിയെടുത്ത ശേഷം ഒരു മെറ്റൽ ഡിറ്റക്ടർ പ്രദേശം പരിശോധിക്കുന്നു. പിന്നാലെ കുഴി വലുത്താക്കുന്നു. അല്പനേരത്തെ ശ്രമത്തിന് ശേഷം പറക്കിടയിൽ സൃഷ്ടിച്ച ഒരു ചെറിയ കുഴിയിൽ നിന്നും ഏതാണ്ട് ഇരുപതോളം സ്വർണ്ണ നാണയങ്ങൾ ഒരാൾ കണ്ടെത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. സ്വർണ്ണനാണയങ്ങൾക്ക് തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവയിലെ എഴുത്തുകളിൽ പലതും വ്യക്തമാണ്.

വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. കുറിപ്പുകളെഴുതിയ പലരും പാറയ്ക്കുള്ളിൽ സ്വർണ്ണം സൂക്ഷിച്ച് വയ്ക്കുന്നത് അസാധ്യമാണെന്ന് എഴുതി. മറ്റ് ചിലർ പറയ്ക്കുള്ളിൽ സ്വർണ്ണമുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്ന് ചോദ്യം ചെയ്തു. മറ്റ് ചിലർ നാണയം സ്വർണ്ണമാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ചിലർ വീഡിയോ ഇത്തരമൊരു കണ്ടൻറിന് വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന് എഴുതി. അതേസമയം ഒരു കൂട്ടം കാഴ്ചക്കാർ വീഡിയോ യഥാർത്ഥമാണെന്നും കാലപ്പഴക്കം കാരണമാണ് സ്വർണ്ണത്തിന് തിളക്കം നഷ്ടപ്പെട്ടതെന്നും കുറിച്ചു. മറ്റ് ചിലർ അത് പ്രിഇസ്ലാമിക് നിധിയാണെന്ന് എഴുതി. എന്നാൽ കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ട് തയ്യാറായില്ല. അതേസമയം കാന്തവും മെറ്റൽ ഡിറ്റക്ടറും ഉപയോഗിച്ച് ഇത്തരത്തിൽ സ്വർണ്ണവും രത്നങ്ങളും കണ്ടെടുക്കുന്ന നിരവധി വീഡിയോകൾ ഈ പേജിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവ എവിടെ നിന്നുള്ള വീഡിയോ ആണെന്ന് പറയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *