സ്വാമി വിവേകാനന്ദന്റെ പാത പിന്തുടർന്ന് പ്രധാനമന്ത്രി; ധ്യാനത്തിനായി കന്യാകുമാരിയിലെത്തി

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി. മൂന്നുദിവസത്തെ ധ്യാനത്തിനായി വ്യോമസേനയുടെ വിമാനത്തിലാണ് അദ്ദേഹം കന്യാകുമാരിയിൽ എത്തിയത്. പ്രചാരണം അവസാനിച്ചതോടെയാണ് മോദി ധ്യാനത്തിനായി ധ്യാനത്തിനെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ അദ്ദേഹം ജൂണ്‍ ഒന്നുവരെ ഇവിടെ ധ്യാനത്തിനിലിരിക്കും.
പഞ്ചാബിലെ ഹോഷിയാര്‍പുരിലായിരുന്നു മോദിയുടെ അവസാന തിരഞ്ഞെടുപ്പ് പ്രചാരണം. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക.
കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇവിടെനിന്നാണ് വിവേകാനന്ദപ്പാറയിലേക്ക് പോവുക. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറിയില്‍ എത്തുക.
45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക. പ്രധാനമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കന്യാകുമാരിയില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.