പുഷ്ബാക്ക് സീറ്റും എസിയും, കൂടാതെ കൂൾ ആയി ഡ്രൈവർ സീറ്റിൽ ഗണേഷ് കുമാറും; കെഎസ്ആർടിസിയുടെ പുതിയ എസി ബസ് പരീക്ഷണ ഓട്ടം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി നിരത്തിലിറക്കുന്ന പുതിയ എസി ബസ് പരീക്ഷണ ഓട്ടം തുടങ്ങി. മന്ത്രി കെബി ഗണേഷ്കുമാര്‍ ആണ് വണ്ടി ഓടിച്ചത്. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെ ആയിരുന്നു ഓട്ടം. പുഷ്ബാക്ക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ ഹൈലൈറ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ നീളുന്നതാണ് സര്‍വീസ്. ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സര്‍വീസ്. വണ്ടി കണ്ടീഷനാണെന്ന് ട്രയല്‍ റണ്ണിന് ശേഷം മന്ത്രി പറഞ്ഞു
36 ലക്ഷം രൂപയാണ് ബസിൻ്റെ വില. കൂടുതല്‍ സൗകര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. മിനിമം ചാര്‍ജ് 43 രൂപയാണ്. എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബുക്കിങ് ഇല്ല.
അതേസമയം 40 സീറ്റുള്ള ബസിൽ പിന്നിലെ നിലയിൽ ഒഴികെ പുഷ്ബാക് സീറ്റുകളാണ്. ഏതെങ്കിലും കാരണവശാൽ എസി പ്രവർത്തിച്ചില്ലെങ്കിൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. നിരക്ക് സൂപ്പർഫാസ്റ്റിനെക്കാൾ കൂടുതലാണ്.
നിലവിലെ വോൾവോ ലോഫ്ലോർ എസി ബസുകൾ നഗര സർവീസിനു മാത്രമായി മാറ്റും. ആദ്യഘട്ടത്തിൽ 48 ബസുകളാണ് ടാറ്റ, ലെയ്‌ലൻഡ് കമ്പനികളിൽ നിന്നു വാങ്ങുക. ആകെ 220 ബസുകൾ വാങ്ങുകയാണ് ലക്ഷ്യം വില 36–38 ലക്ഷം രൂപ വീതമാണ്. ഈ ബസുകൾ പ്രധാന ഡിപ്പോകളിൽ മാത്രമേ കയറൂ. എന്നാൽ, 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾ മാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തു തന്നെ നൽകണം.