അപ്രഖ്യാപിത പവർകട്ടില്ല, നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല; സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്നും വൈദ്യുതിമന്ത്രി

പാലക്കാട്: കേരളത്തിൽ അപ്രഖ്യാപിത പവർകട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ആണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. അല്ലാതെ നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയിരുന്നു. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും ഉൾപ്പെടെ അഭിപ്രായം തേടും. നയം തീരുമാനിക്കുന്നത് സർക്കാരാണ്.
സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഊർജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനിൽപ്പിനും ആണവ പദ്ധതി അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് നടന്ന കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മയിലായിരുന്നു കൂടെ നിൽക്കണമെന്ന ആവശ്യം ബിജു പ്രഭാകർ മുന്നോട്ട് വച്ചത്.