17കാരിയുടെ തലയറുത്ത് ദുരഭിമാനക്കൊല

മീററ്റ് (യുപി): പതിനേഴ്കാരിയുടെ തലയറുത്ത നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷകയാണ് മരിച്ചത്. തനിഷ്കയുടെ പ്രണയബന്ധം അറിഞ്ഞതിനു പിന്നാലെ ഉണ്ടായ ദുരഭിമാനക്കൊലയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തനിഷ്കയുടെ അമ്മയെയും ഇളയ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമത്തിലൂടെ തനിഷ്ക പരിചയപ്പെട്ട വികാസ് എന്ന ചെറുപ്പക്കാരന്റെ ഫോൺ നമ്പർ എഴുതിയ പേപ്പർ തനിഷ്ക ധരിച്ചിരുന്ന സൽവാറിൽ നിന്ന് കണ്ടെടുത്തതോടെയാണ് മരിച്ചത് തനിഷ്കയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് വികാസിനെ ചോദ്യം ചെയ്തു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെന്നും വികാസ് പറഞ്ഞു.
അമ്മയെയും സഹോദരനെയും ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വികാസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തനുഷ്കയെ അമ്മയും അനിയനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹത്തിന്റെ തലയെടുത്ത് കനാലിലേക്ക് വലിച്ചെറിഞ്ഞു. തല മറ്റൊരു സ്ഥലത്ത് സംസ്കരിച്ചു. തല സംസ്കരിക്കാൻ സഹായിച്ച മറ്റു ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.