ഇന്ത്യന്‍ നാട്യരൂപത്തെ അയല്‍ രാജ്യത്തെത്തിച്ച് പതിമൂന്നുകാരി; ചൈനീസ് പെണ്‍കുട്ടിയുടെ ഭരതനാട്യത്തിന് വൻ വരവേൽപ്പ്

നൃത്തത്തിന് ഭാഷയുടെയോ രാജ്യത്തിന്റെയോ അതിർവരമ്പുകൾ ഇല്ലന്ന് തെളിയിച്ചിരിക്കുകയാണ് പതിമൂന്നുകാരി ആയ ലെ മൂസി. ചരിത്രത്തിൽ ആദ്യമായി ചൈനയിൽ നിന്നുള്ള ഈ പെൺകുട്ടി ഭരതനാട്യ അരങ്ങേറ്റം നടത്തി. ചൈനയില്‍ നിന്നെത്തിയ സംഗീതജ്ഞരുടെ സംഘമാണ് മൂസിയുടെ നൃത്തിന് പശ്ചാത്തല സംഗീതം നല്‍കിയത്.
നൃത്തം അഭ്യസിക്കുന്നവരുടെ ആദ്യ കടമ്പയാണ് അരങ്ങേറ്റം. ഗുരുവിനും ശിഷ്യനും ഒരേപോലെ വൈകാരികമായ ദിവസ്സം. അരങ്ങേറ്റത്തിന് തെരഞ്ഞെടുക്കുന്ന വേദിയും വസ്ത്രവുമൊക്കെ അരങ്ങേറ്റത്തിന്റെ പ്രത്യേകതകളാകാറുമുണ്ട്. ഇന്ത്യന്‍ നാട്യരൂപമായ ഭരതനാട്ട്യത്തെ അയല്‍ രാജ്യത്തെത്തിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഒരു ചൈനീസ് പെണ്‍കുട്ടി.
പ്രശസ്ത ഭരതനാട്യ നര്‍ത്തകി ലീല സാംസണും ഇന്ത്യന്‍ നയതന്ത്ര വിദഗ്തരും ഞായറാഴ്ച നടന്ന മൂസിയുടെ അരങ്ങേറ്റത്തിന് സാക്ഷികളായിരുന്നു.ഇന്ത്യന്‍ നൃത്ത രൂപമായ ഭരതാട്ട്യം പതിറ്റാണ്ടുകളായി അഭ്യസിക്കുന്ന ചൈനീസ് സ്വദേശികള്‍ക്ക് മൂസിയുടെ അരങ്ങേറ്റം അഭിമാന നിമിഷമായി.
ആദ്യമായാണ് ചൈനയില്‍ നൃത്ത പരിശീലിനം ലഭിച്ച കുട്ടി രാജ്യത്തു തന്നെനിന്ന് അരങ്ങേറ്റം കുറിക്കുന്നതെന്ന ചൈനയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ടി.എസ് വിവേകാനന്ദ് പറഞ്ഞു.1999-ല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് അരങ്ങേറ്റം കഴിഞ്ഞ ജിന്‍ ആണ് മൂസിക്ക് പത്തു വര്‍ഷം നീണ്ട നൃത്തപരിശീലനം നല്‍കിയത്.