BREAKING NEWS


Sports

ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം
Latest news, Football, India, National, Top News

ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം

മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഭരണഘടന സംബന്ധിച്ച കോടതിവിവാദവുമാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ (ISL) അനിശ്ചിതത്വത്തിലാകുന്നത്. AIFF ഭരണഘടനയെ കുറിച്ചുള്ള കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവി ഈ വിധിയിലൂടെയാണ് നിർണയിക്കപ്പെടുന്നത്. MRA പുതുക്കൽ, ലീഗ് ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കോടതി നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. അതുവരെ ISL ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ വിചാരധീനമായിരിക്കുകയാണ്. FSDL (ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്) നേരത്തെ തന്നെ MRA പുതുക്കാതെ ISL ആരംഭിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്നറിയിച്ച നിലപാട് അനുസരിച്ച്, AIFF പുതിയ ഭരണഘടന അന്തിമമാക്കി തിരഞ്ഞെടുപ്പ് നടത്തി ഭരണഘടനാപരമായ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ശേഷമ...
ICC ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; ഒമ്പതാം റാങ്കിലേക്ക് വീണ് ശുഭ്മാൻ ഗിൽ
India, Cricket, Latest news, Sports, Top News

ICC ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; ഒമ്പതാം റാങ്കിലേക്ക് വീണ് ശുഭ്മാൻ ഗിൽ

ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്‌വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത്‌ എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലോർഡ്‌സിൽ 104 ഉം 40 ഉം റൺസുകൾ നേടിയ റൂട്ടിനെ എട്ടാം തവണ ഒന്നാം സ്ഥാനത്ത് എത്താൻ സഹായിച്ചു. ഹാരി ബ്രൂക്കിക്ക് രണ്ടാം സ്ഥാനത്തും. കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തും എത്തി. കെ.എൽ. രാഹുൽ അഞ്ച് സ്ഥാനങ്ങൾ കയറി 35-ാം സ്ഥാനത്ത് എത്തി. ലോർഡ്‌സിൽ 77 റൺസും അഞ്ച് വിക്കറ്റും നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ മികച്ച പ്രകടനം ബാറ്റ്‌സ്മാൻമാരുടെ പ...
മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ
Latest news, Football, Sports, Top News

മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ

മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്. ഈ നീക്കങ്ങുളുടെ ഭാഗമായി എ ഐ എഫ് എഫ് ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം കൂടിയായ ഖാലിദ് ജമീൽ എ ഐ എഫ് എഫിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജമീൽ ഖാലിദിന് പുറമെ അന്റോണിയോ ലോപ്പസ് ഹബാസ്, ആൻഡ്രി ചെർണിഷോവ്, സ്റ്റെയ്‌കോ...
വിന്‍ഡീസിന് നാണക്കേട്! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ അക്കൗണ്ടില്‍, സ്റ്റാര്‍ക്കിന് ആറ് വിക്കറ്റ്
Latest news, Cricket, Sports, Top News

വിന്‍ഡീസിന് നാണക്കേട്! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ അക്കൗണ്ടില്‍, സ്റ്റാര്‍ക്കിന് ആറ് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടില്‍. കിംഗ്‌സ്റ്റണ്‍, സബീന പാര്‍ക്കില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് കേവലം 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സ്‌കോട്ട് ബോളണ്ട് ഹാട്രിക് നേടി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മത്സരം 176 റണ്‍സിന് ഓസീസ് ജയിക്കുകയും ചെയ്തു. സ്‌കോര്‍: ഓസ്‌ട്രേലിയ 225 & 121, വെസ്റ്റ് ഇന്‍ഡീസ് 143 & 27. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി. രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് മൂന്ന് പേരെ പുറത്താക്കി. ആദ്യ പന്തില്‍ ജോണ്‍ ക്യാംപലിനെ (0), ജോഷ് ഇന്‍ഗ്ലിസിന്റെ കൈകളിലെത്തിച്ചു. അഞ്ചാം പന്തില്‍ കെല്‍വോണ്‍ ആന്‍ഡേഴ്‌സണ്‍ ...
‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും
Top News, Cricket, Latest news, Sports

‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 58-4 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 33 റണ്‍സുമായി കെ എല്‍ രാഹുലാണ് ക്രീസില്‍. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ കെ എല്‍ രാഹുലും കരുൺ നായരും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കരുണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കരുണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനാകട്ടെ ഈ പരമ്പരയില്‍ ഇതുവരെ പുറത്തെടുത്ത പ്രകടനത്തിന്‍റെ അടുത്തൊന്നും എത്താനായില്ല. ബ്രെയ്ഡന്‍ കാര്‍സിന്‍റെ സ്വിംഗിന് മുന്നില്‍ തുടക്കം മുതല്‍ പതറിയ ഗില്ലിനെ ഒരു തവണ കാര്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ ഗില്ലിനെ വീണ്ടും വ...
ടി20 ലോകകപ്പിനായി സ്ഥാനമുറപ്പിച്ച് ഇറ്റലി
Top News, Cricket, Sports

ടി20 ലോകകപ്പിനായി സ്ഥാനമുറപ്പിച്ച് ഇറ്റലി

ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനായി ഇറ്റാലിയൻ ടീം സ്ഥാനം ഉറപ്പിച്ചു. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടുന്നത്. ജൂലൈ 11 വെള്ളിയാഴ്ച നെതർലാൻഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും അടുത്ത വർഷം നടക്കുന്ന ടൂർണമെൻ്റിലേക്ക് ഇറ്റലി ഇടം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹേഗിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ നെതർലൻഡ്‌സ് 9 വിക്കറ്റിന് തോൽപ്പിച്ചു, എന്നാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇതോടെ നെതർലാൻഡ്‌സ് അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള സ്ഥാനം ഉറപ്പിച്ചു. വെള്ളിയാഴ്ച സ്കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തിയ നെതർലണ്ട്സ് 5 പോയിന്റുമായി മത്സരത്തിൽ തുടരുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും. , ഇറ്റലിയുടെ മികച്ച നെറ്റ് റൺ റേറ്റ് അവരെ ടി20 ലോകകപ്പിലേക്ക് എത്താൻ സഹായിച്ചു. ഫുട്ബോളിലെയും അടുത്തിടെ ടെന്നീസിലെയും മികച്ച പ്രകടനങ്ങൾക്ക് പേരുകേട്ട ഇറ്റലി, ക...
പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം
World, Sports, Tennis, Top News, Topnews

പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം

ഇന്ന് വൈകീട്ട് ലണ്ടനിലെ വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ലോക നാലാം നമ്പർ കളിക്കാരി പോളിഷ് താരം ഈഗ ഷ്യാങ്‌തെക് അമേരിക്കയിൽ നിന്നുള്ള റഷ്യൻ വംശജയും ലോക പന്ത്രണ്ടാം നമ്പർ താരവുമായ അമാൻഡ അനിസിമോവയെ ഫൈനലിൽ നേരിടുമ്പോൾ പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം. 2016-ൽ സെറീന വില്യംസ് തന്റെ ഏഴാമത് വിംബിൾഡൺ കിരീടം ഉയർത്തിയത് ശേഷം ഉണ്ടാകുന്ന എട്ടാമത്തെ ചാമ്പ്യനാകും ഇന്ന് കിരീടമുയർത്തുക. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒരാൾ പോലും കിരീട ഈ നേട്ടം ആവർത്തിച്ചിട്ടില്ല എന്നല്ല, ഇപ്പോൾ ലോകത്ത് വനിത ടെന്നീസിലെ ആദ്യ പത്ത് റാങ്കിൽ പെട്ട ഒരാൾ പോലും ഇതുവരെ വിംബിൾഡൺ നേടിയിട്ടില്ല. നാല് ഗ്രാൻഡ്സ്ലാമും നേടിയ ഒരാളും ഈ കൂട്ടത്തിലില്ല. ടെന്നീസ് ലോകത്ത് ഓപൺ ഇറ എന്നറിയപ്പെടുന്ന ആധുനിക കാലത്തിന്റെ ആരംഭത്തിന് ശേഷം പുതു താരോദയങ്ങൾക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നതും ഇതാദ്യമായാണ്. നാലാം സീഡ് ഈഗ ഷ്യാങ്‌തെക് ആണ് ഇത്തവണ വിംബിൾഡണിൽ കിരീട...
അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ
Latest Video, Cricket, Sports, Top News

അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ നിശബ്ദ പ്രതികരണം പ്രശംസ പിടിച്ചുപറ്റിയത് പോലെ തന്നെ കൗതുകത്തിനും കാരണമായിരുന്നു. എന്താണ് അഞ്ചാം വിക്കറ്റ് നേട്ടം താന്‍ ആഘോഷിക്കാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ രണ്ട് ടെസ്റ്റിനും ടീമില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് അഞ്ചാംവിക്കറ്റില്‍ വീഴ്ത്തിയത്. ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും തമ്മിലുള്ള 84 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ സഹായത്തോടെ ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡര്‍ സ്‌കോര്‍ 400ലേക്ക് അടുപ്പിച്ചതില്‍ ബുംറ അസംതൃപ്തനായിരിക്കാം ഇന്ത്യന്‍ സ്പിന്നര്‍ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ അതൊന്നുമല്ല തന്റെ നിശബ്ദ്തക്ക് കാരണമായതെ...
ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്
India, Cricket, Latest news, Sports, Top News

ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ റിഷഭ് പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ റിഷഭ് പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു. .നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്ത്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരിക്കുണ്ട്. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.'' ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടു. പന്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ്...
ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു
India, Latest news, Sports, Tennis, Top News

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. Tag:Young Indian women's tennis player Radhika Yadav shot dead by her father...